Begin typing your search...

ദുബൈ നഗരത്തിൽ സൈക്കിൾ , സ്കൂട്ടർ , കാൽനട യാത്രക്കാർക്കായി പ്രത്യേക പാത ഒരുക്കുന്നു

ദുബൈ നഗരത്തിൽ സൈക്കിൾ , സ്കൂട്ടർ , കാൽനട യാത്രക്കാർക്കായി പ്രത്യേക പാത ഒരുക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നഗരത്തെ സൈക്കിൾ സൗഹൃദമാക്കുകയെന്ന ലക്ഷ്യംവെച്ച് ദുബൈയിൽ 13.5 കി.മീറ്റർ പുത്തൻ പാതയൊരുക്കുന്നു. റോഡ് ഗതാഗത അതോറിറ്റിയാണ് സൈക്കിൾ, സ്കൂട്ടർ, കാൽനട യാത്രക്ക് പ്രത്യേക ട്രാക്ക് നിർമിക്കുന്നത്. നഗരത്തിലെ അൽ സുഫൂഹിനെയും ദുബൈ ഹിൽസിനെയും ഹെസ്സ സ്ട്രീറ്റ് വഴി പുതിയ പാത ബന്ധിപ്പിക്കും.

ട്രാക്കിന് 4,5 മീറ്റർ വീതിയാണ് കണക്കാക്കുന്നത്. ഇതിൽ 2.5 മീറ്റർ ഭാഗം സൈക്കിളിനും സ്കൂട്ടറിനും മാത്രമായിരിക്കും. ബാക്കി വരുന്ന രണ്ട് മീറ്റർ കാൽനടയാത്രക്കാർക്കും വേണ്ടിയാണ് രൂപപ്പെടുത്തുക.

അൽ ബർഷ, അൽ ബർഷ ഹൈറ്റ്സ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ അടക്കം 12 വ്യത്യസ്ത താമസ, വാണിജ്യ, വിദ്യാഭ്യാസ മേഖലകളിലുള്ളവർക്ക് ഉപകാരപ്പെടുന്നതാണ് പാത. ഹെസ്സ സ്ട്രീറ്റ് വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ദുബൈ ഇന്‍റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനുമായും മറ്റു പ്രധാന സ്ഥലങ്ങളുമായും ബന്ധിപ്പിച്ചാണ് പാത നിർമിക്കുക. മണിക്കൂറിൽ 5,200 പേർക്ക് ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കുമിത്.

പുതിയ ട്രാക്കിൽ സവിശേഷമായി രൂപകൽപന ചെയ്യുന്ന രണ്ട് പാലങ്ങളുണ്ടാകും. ആദ്യത്തേത് ശൈഖ് സായിദ് റോഡിന് മുകളിലൂടെ 528 മീറ്ററും രണ്ടാമത്തേത് അൽ ഖൈൽ റോഡിന് മുകളിലൂടെ 501 മീറ്ററുമായിരിക്കും. ഓരോ പാലത്തിനും 5 മീറ്റർ വീതിയുണ്ട്. സൈക്കിളുകൾക്കും ഇ-സ്‌കൂട്ടറുകൾക്കും 3 മീറ്ററും കാൽനടയാത്രക്കാർക്ക് 2 മീറ്ററുമാണ് ഇതിലുണ്ടാവുക.

2030ഓടെ ദുബൈയിലെ സൈക്ലിങ് ട്രാക്കുകളുടെ മൊത്തത്തിലുള്ള നീളം 544 കി.മീറ്ററിൽ നിന്ന് 1,000 കി.മീറ്ററായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ജുമൈറ, അൽ സുഫൂഹ്, മറീന തുടങ്ങിയ തീരപ്രദേശങ്ങളെ അൽ ഖുദ്റ, സെയ്ഹ് അൽ സലാം, നാദൽ ശെബ എന്നിവിടങ്ങളുമായി ഇത് ബന്ധിപ്പിക്കും.

ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡ് ഇന്‍റർസെക്ഷനുകൾക്കുമിടയിൽ 4.5 കിലോമീറ്ററാണ് ഹെസ്സ സ്ട്രീറ്റ് വിപുലീകരണ പദ്ധതി നടപ്പാക്കുന്നത്.

WEB DESK
Next Story
Share it