Begin typing your search...

രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി രേവന്ദ് റെഡ്ഡി സർക്കാർ

രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി രേവന്ദ് റെഡ്ഡി സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാർഷിക ലോണുകൾ എഴുതിത്തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സംസ്ഥാനത്തെ കർഷകരുടെ രണ്ട് ലക്ഷം വരെ വരുന്ന വായ്പകള്‍ എഴുതിതള്ളാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

ഏകദേശം 40 ലക്ഷത്തോളം വരുന്ന കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീകഷിക്കുന്നത്. കർഷക സമൂഹത്തെ പിന്തുണയ്ക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ കൂടി ഭാഗമായാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തീരുമാനിച്ചത്. 2022 മെയ് 6ന് വാറങ്കലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം കൂടിയാണ് ലോണുകള്‍ എഴുതിതള്ളാനുള്ള മന്ത്രിസഭാ തീരുമാനം.

സര്‍ക്കാറിന് ഏകദേശം 31,000 കോടി രൂപയാണ് വായ്പ എഴുതിത്തള്ളലിനായി ചെലവാകുക. കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ സമർപ്പണത്തിന്റെ കൂടി ഭാഗമാണിതെന്ന് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വ്യക്തമാക്കി.

തെലങ്കാന സർക്കാറിന്റെ തീരുമാനത്തെ ചരിത്രപരം എന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ദരിദ്രർക്കും യുവാക്കൾക്കും കർഷകർക്കും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറായിരിക്കുമെന്ന വാഗ്ദാനമാണ് തങ്ങള്‍ നിറവേറ്റിയിരിക്കുന്നതെന്നും കെ.സി വ്യക്തമാക്കി. അതേസമയം ലോണ്‍ എഴുതിതള്ളുന്നതിന്റെ മാനദണ്ഡം വരും ദിവസങ്ങളില്‍ തീരുമാനിക്കും. ഇതിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ തന്നെ നിയോഗിച്ചിട്ടുമുണ്ട്.

WEB DESK
Next Story
Share it