Begin typing your search...

യച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിൽ 'ചില പരാമർശങ്ങൾ' നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും

യച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിൽ ചില പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിലെ പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമർശങ്ങളാണ് നീക്കിയത്. 'വർഗീയ സർക്കാർ', 'കാടൻ നിയമങ്ങൾ', 'മുസ്‌ലിം' തുടങ്ങിയ പരാമർശങ്ങളാണ് ഒഴിവാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർനിർദേശങ്ങൾ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. നേതാക്കളുടെ പ്രസംഗം റിക്കോർഡ് ചെയ്യുന്നതിന് മുൻപാണ് വാക്കുകൾ ഒഴിവാക്കണമെന്നു ദൂരദർശൻ ആവശ്യപ്പെട്ടത്. 'വർഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന വാക്കും യച്ചൂരിയോട് ഒഴിവാക്കാൻ ആവശ്യപ്പെട്ടു.

'വിചിത്രമെന്നു പറയട്ടെ, എന്റെ പ്രസംഗത്തിന്റെ ഹിന്ദി പതിപ്പിൽ അവർ ഒരു തെറ്റും കണ്ടെത്തിയില്ല. അത് യഥാർഥ ഇംഗ്ലിഷിന്റെ വിവർത്തനം മാത്രമായിരുന്നു. എന്നാൽ അവരുടെ നിർദേശപ്രകാരം ഇംഗ്ലിഷ് പതിപ്പ് പരിഷ്‌കരിച്ചു' സീതാറാം യച്ചൂരി പറഞ്ഞു. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിലെ (സിഎഎ) വിവേചനപരമായ വകുപ്പുകളെ പരാമർശിക്കുന്ന ഒരു വരി തന്റെ പ്രസംഗത്തിൽ ഉണ്ടായിരുന്നുവെന്ന് ജി.ജേവരാജൻ പറഞ്ഞു.

'മുസ്‌ലിം എന്ന വാക്ക് നീക്കം ചെയ്യണമെന്ന് അവർ എന്നോട് പറഞ്ഞു. പൗരത്വത്തിന് അർഹതയുള്ള മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളെയും നിയമത്തിൽ പരാമർശിക്കുന്നതിനാൽ മുസ്ലിംകളോടുള്ള വിവേചനം തുറന്നുകാട്ടാൻ ഈ വാക്ക് ഉപയോഗിക്കണമെന്ന് ഞാൻ പറഞ്ഞു. പക്ഷേ എന്നെ അനുവദിച്ചില്ല ' ദേവരാജൻ വ്യക്തമാക്കി.

WEB DESK
Next Story
Share it