Begin typing your search...

ഇലക്ടറൽ ബോണ്ട്; വിവരങ്ങൾ കൈമാറാൻ സാവകാശം തേടി എസ്.ബി.ഐ സുപ്രിംകോടതിയിൽ

ഇലക്ടറൽ ബോണ്ട്; വിവരങ്ങൾ കൈമാറാൻ സാവകാശം തേടി എസ്.ബി.ഐ സുപ്രിംകോടതിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇലക്ടറൽ ബോണ്ടുകളുടെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). മാർച്ച് ആറിന് മുമ്പ് വിവരങ്ങളെല്ലാം നൽകണമെന്നായിരുന്നു സുപ്രിം കോടതിയുടെ ഉത്തരവ്. ജൂൺ 30 വരെ തിയതി നീട്ടിത്തരണമെന്നാണ് എസ്.ബി.എ ആവശ്യപ്പെട്ടത്. ഈ മാസം അവസാനത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് വാർത്തകൾ വരുന്നതിനിടയിലാണ് വിവാദമായ ഇലക്ടറൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ എസ്.ബി.എ നീട്ടിച്ചോദിച്ചത്. 2018 മാർച്ചിൽ നടപ്പാക്കിയ ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് കഴിഞ്ഞ ഫെബ്രുവരി 15 നാണ് സുപ്രിം കോടതി റദ്ദാക്കുന്നത്.രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന അറിയാനുള്ളത് വോട്ടർമാരുടെ അവകാശമാണ്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറൽ ബോണ്ടുകൾ വിവരാവകാശ ലംഘനമാണ്. കള്ളപ്പണം ഇല്ലാതാക്കാനുള്ള വഴി ഇലക്ടറൽ ബോണ്ടുകൾ മാത്രമല്ല. വിവരങ്ങൾ മറച്ചുവെക്കുന്നത് വിവരാവകാശ നിയമത്തിനു എതിരാണെന്ന് വിലയിരുത്തിയാണ് സുപ്രിം കോടതിയുടെ ചരിത്ര വിധി. രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായം ക്രമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കും. രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായവും സംഭാവനയും ഒരുപോലെ ദോഷകരമാണ്. സ്വകാര്യത കാരണമാക്കി ചില ഇടപാടുകൾക്ക് സംരക്ഷണം നൽകുന്നത് അനുവദിക്കാൻ കഴിയില്ല. വിവരങ്ങളുടെ രഹസ്യാത്മകത രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ബാധകമാണ്. പൊതുനയങ്ങളെ സ്വാധീനിക്കുന്ന സംഭാവനകൾക്ക് രാഷ്ട്രീയപാർട്ടികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം നൽകാൻ കഴിയില്ലെന്നും വിധിയിലുണ്ടായിരുന്നു.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപ്പത്രങ്ങളാണ് ലളിതമായി പറഞ്ഞാൽ ഇലക്ടറൽ ബോണ്ടുകൾ. 2018 ജനുവരി രണ്ടിന് സർക്കാർ വിജ്ഞാപനം ചെയ്ത ഈ പദ്ധതി രാഷ്ട്രീയ ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവതരിപ്പിച്ചതാണ്. പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച് പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം. ആരാണ് പണം നൽകേണ്ടത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. 2017ൽ അരുണ ജെയ്റ്റ്‌ലിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. പലിശ രഹിതമാണ് എന്നതിന് പുറമേ നിലവിലെ സാഹചര്യത്തിൽ ബോണ്ടുകൾ തിരിച്ചു നൽകി പണം വാങ്ങാനും സാധിക്കില്ല. 2018 മാർച്ച് 18 -നാണ് ഈ ഫിനാൻസ് ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്.

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ ബാങ്ക് വഴി നൽകുന്ന സംവിധാനം കള്ളപ്പണം തടയാൻ വേണ്ടിയാണെന്നും സംഭാവന ചെയ്യുന്നവരെ സംരക്ഷിക്കുകയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ആവശ്യകതയെന്നുമായിരുന്നു കേന്ദ്രത്തിൻറെ വാദം. എന്നാൽ, ഈ വാദമാണ് സുപ്രീംകോടതി തള്ളിയത്. ഇലക്ടറൽ ബോണ്ടിനെതിരെ നൽകിയ ഹരജിയിൽ വിധി വരാനെടുത്ത ഏഴ് വർഷത്തിനുള്ളിൽരാഷ്ട്രിയ പാർട്ടികളുടെ അക്കൗണ്ടിലെത്തിയത് കോടികളാണ്. ശതകോടികളാണ് ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിയുടെ മാത്രം അക്കൗണ്ടിലേക്ക് വന്നതെന്ന് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഏറ്റവും അവസാനത്തെക്കണക്കനുസരിച്ച് 16,518.11 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ വിറ്റഴിച്ചതെന്ന് അവർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. അതിൽ 2017-2018 നും 2022-2023 നും ഇടയിൽ വിറ്റ 12,008 കോടി രൂപയുടെ മൊത്തം ഇലക്ടറൽ ബോണ്ടുകളിൽ 55 ശതമാനമാണ് ബിജെപി ക്ക് ലഭിച്ചത്. അതായത് 6,564 കോടി രൂപ ബിജെപിക്ക് മാത്രം ലഭിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ അഞ്ച് വർഷത്തിനിടെ വിറ്റ ബോണ്ടുകളിൽ നിന്ന് 1,135 കോടി രൂപ മാത്രമാണ് കോൺഗ്രസ് അക്കൗണ്ടിലെത്തിയത്. അതായത് ആകെ തുകയുടെ 9.5% മാത്രം.ഇതേ കാലയളവിൽ തൃണമൂൽ കോൺഗ്രസിന് ലഭിച്ചതാകട്ടെ 1,096 കോടി രൂപയുടെ ഇലക്ട്രൽ ബോണ്ടുകളാണ്.

WEB DESK
Next Story
Share it