Begin typing your search...

വാഹനങ്ങള്‍ കഴുകി, ചെടികള്‍ നനച്ചു; ബംഗളൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് പിഴ

വാഹനങ്ങള്‍ കഴുകി, ചെടികള്‍ നനച്ചു; ബംഗളൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് പിഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വാഹനങ്ങൾ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനുമായി കുടിവെള്ളം ഉപയോഗിച്ചതിന് 22 കുടുംബങ്ങൾക്ക് പിഴ ചുമത്തി. ബംഗളൂരുവിലുള്ള കുടുബങ്ങൾക്കാണ് വാട്ടർ സപ്ലൈ ആന്റ് സ്വീവറേജ് ബോർഡ് ആണ് പിഴ ചുമത്തിയത്. കർണാടകയിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജലസംരക്ഷണത്തിനുള്ള ജലവിതരണ ബോർഡിന്റെ ഉത്തരവ് ലംഘിച്ചതിന് ഓരോ കുടുംബവും 5,000 രൂപയാണ് പിഴയടക്കേണ്ടത്. ബംഗളൂരുവിന്റെ തെക്കൻ മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്. 80,000 രൂപയാണ് പിഴ. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്. പ്രതിസന്ധി കണക്കിലെടുത്ത് വാഹനങ്ങൾ കഴുകരുതെന്നും വിനോദ ആവശ്യങ്ങൾക്കും ജലം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും താമസക്കാരോട് അഭ്യർഥിച്ചിരുന്നു.

ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ഓരോ തവണയും 500 രൂപ അധിക പിഴ ചുമത്താൻ ബോർഡ് തീരുമാനിച്ചു. ഹോളി ആഘോഷവേളയിൽ, പൂൾ പാർട്ടികൾക്കും മഴയത്തുള്ള നൃത്തങ്ങൾക്കും കാവേരിയും കുഴൽക്കിണറും ഉപയോഗിക്കരുതെന്ന് ബിഡബ്ല്യുഎസ്എസ്ബി നിവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടുത്ത ജലക്ഷാമത്തെത്തുടർന്ന് ആളുകൾ വീടുകളിൽ ഇരുന്നാണ് ബംഗളൂരുവിൽ ജോലി ചെയ്യുന്നത്. ഡിസ്പോസിബിൾ പാത്രങ്ങളിലാണ് ഭക്ഷണം കഴിക്കുന്നത്. കർണാടകയിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിന്റെ ക്ഷാമം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ആകെ ആവശ്യമുള്ളതിൽ 1470 എംഎൽഡി വെള്ളം കാവേരി നദിയിൽ നിന്നും 650 എംഎൽഡി കുഴൽക്കിണറുകളിൽ നിന്നുമാണ് ലഭിക്കുന്നത്.

WEB DESK
Next Story
Share it