Begin typing your search...

'എഐ ക്യാമറ അപകടം കുറച്ചുവെന്നത് പച്ചക്കളളം'; സത്യപ്രതിജ്ഞാ ലംഘനത്തിന് ഗതാഗതമന്ത്രി രാജിവയ്ക്കണമെന്ന് വി.ഡി സതീശൻ

എഐ ക്യാമറ അപകടം കുറച്ചുവെന്നത് പച്ചക്കളളം; സത്യപ്രതിജ്ഞാ ലംഘനത്തിന് ഗതാഗതമന്ത്രി രാജിവയ്ക്കണമെന്ന് വി.ഡി സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എ.ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം അപകടങ്ങൾ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിലും പുറത്തും ഈ കള്ളം ആവർത്തിച്ചത് കൂടാതെ സർക്കാർ ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു. കള്ളക്കണക്ക് നൽകി ഹൈക്കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. സ്ഥാനത്ത് തുടരാൻ അദ്ദേഹം അർഹനല്ലെന്നും ഗതാഗതമന്ത്രി രാജിവച്ചൊഴിയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയിൽ ഗതാഗതമന്ത്രി നൽകിയ മറുപടി പൊതുസമൂഹത്തിന് മുന്നിൽ നിൽക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിയും നട്ടാൽ കുരുക്കാത്ത കള്ളം ആവർത്തിച്ചുകൊണ്ടിരുന്നത്. നിയമസഭാ രേഖകൾ പ്രകാരം കഴിഞ്ഞ വർഷം ജൂണിൽ 3714 അപകടങ്ങളും ഈ വർഷം ജൂണിൽ 3787 അപകടങ്ങളും ഉണ്ടായി. ജൂലൈ മാസത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 254 അപകടങ്ങൾ കൂടുതലായി ഉണ്ടായി. 2022 ഓഗസ്റ്റിൽ 3366 അപകടങ്ങളും 307 അപകട മരണങ്ങളും നടന്നപ്പോൾ ഈ വർഷം ഓഗസ്റ്റിൽ 4006 അപകടങ്ങളും 353 അപകട മരണങ്ങളാണുണ്ടായത്. വസ്തുതകൾ ഇതായിരിക്കെ കള്ളക്കണക്ക് നൽകി ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണ്.

എ.ഐ ക്യാമറയുടെ പേരിൽ നടന്ന കൊള്ള മറച്ചുവയ്ക്കാനാണ് റോഡ് അപകടങ്ങളിൽ കുറവുണ്ടായെന്ന വ്യാജ പ്രചരണം സർക്കാർ ബോധപൂർവം നടത്തുന്നത്. അഴിമതിയിൽ മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് വരെ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ സഹിതമാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. എന്നിട്ടും മറുപടി നൽകാനോ നടപടികൾ സ്വീകരിക്കാനോ മുഖ്യമന്ത്രിയോ സർക്കാരോ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയിലുള്ള ഈ കേസിനെ ദുർബലപ്പെടുത്തുകയെന്ന ഗൂഡലക്ഷ്യത്തോടെയാണോ വ്യാജക്കണക്കുകൾ നിർമ്മിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി.ഡി സതീശൻ.

WEB DESK
Next Story
Share it