Begin typing your search...

നീറ്റ് പുന:പരീക്ഷ; ചണ്ഡിഗഡിലെ സെന്ററിൽ പരീക്ഷ​യെഴുതാൻ വിദ്യാർത്ഥികൾ എത്തിയില്ല

നീറ്റ് പുന:പരീക്ഷ; ചണ്ഡിഗഡിലെ സെന്ററിൽ പരീക്ഷ​യെഴുതാൻ വിദ്യാർത്ഥികൾ എത്തിയില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്കായി നടത്തിയ പുന:പരീക്ഷ​യെഴുതാൻ വിദ്യാർത്ഥികൾ എത്തിയില്ലെന്ന് റിപ്പോർട്ട്. 1563 വിദ്യാർഥികൾക്കായി പുന:പരീക്ഷയെുതാൻ ഏഴ് കേന്ദ്രങ്ങളാണ് നിശ്ചയിച്ചിരുന്നത്. അതിൽ 2 വിദ്യാർത്ഥികൾക്കായി പരീക്ഷാ കേന്ദ്രമൊരുക്കിയിരുന്നത് ചണ്ഡിഗഡിലെ സെക്ടർ 44 ലെ സെന്റ് ജോസഫ് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു.

ഇൻവിജിലേറ്റർമാരും സുരക്ഷക്കായി പോലീസ് ഉദ്യോഗസ്ഥരും പരിശോധനക്കായി മെറ്റൽ സ്കാനറുകൾ അടക്കമുള്ള സൗകര്യങ്ങളും സംവിധാനും ഒരുക്കിയിരുന്നു. രണ്ട് മണിക്കാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഉച്ചയ്ക്ക് 1.30 ന് ഗേറ്റ് അടയ്ക്കും. എന്നാൽ 1.30 ന് വിദ്യാർഥികൾ എത്തിയില്ലെങ്കിലും ചട്ടപ്രകാരം പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അധികൃതർ അടച്ചു.

മെയ് 5 ന് നടന്ന പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 ഉദ്യോഗാർഥികളുടെ ഫലമാണ് റദ്ദാക്കിയത്. അവർക്ക് വേണ്ടിയാണ് ഇന്ന് പരീക്ഷ നടത്തിയത്. ജൂൺ 30 നാണ് ഫലം പ്രഖ്യാപിക്കുന്നത്. അതേസമയം ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും വിവാദമായതിന് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി തലവൻ സുബോദ് കുമാർ സിങ്ങിനെ പദവിയിൽ നിന്ന് ​നീക്കിയിരുന്നു. പ്രദീപ് സിങ് കരോളക്കാണ് എൻ.ടി.എ ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.

WEB DESK
Next Story
Share it