Begin typing your search...

ദേഹമാസകലം പൊള്ളലേറ്റ് സുബ്ബുലക്ഷ്മി; വേദനയോടെ നാട്ടുകാർ; പ്രതിഷേധം

ദേഹമാസകലം പൊള്ളലേറ്റ് സുബ്ബുലക്ഷ്മി; വേദനയോടെ നാട്ടുകാർ; പ്രതിഷേധം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തമിഴ്നാട് ശിവഗംഗ ജില്ലയിലെ ക്ഷേത്രത്തിലെ ആന പൊള്ളലേറ്റ് ചരിഞ്ഞതിന് പിന്നാലെ ക്ഷേത്രങ്ങളിൽ ആനകളെ സംരക്ഷിക്കുന്നതിനെതിരെ മൃഗാവകാശ പ്രവർത്തകർ രം​ഗത്ത്. 54 വയസ് പ്രായമുള്ള സുബ്ബുലക്ഷ്മി എന്ന ആനയാണ് കഴിഞ്ഞ ദിവസം ചരിഞ്ഞത്. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് വിവരം. ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ചിരുന്നു. ഷെഡിന് സമീപത്തുണ്ടായിരുന്ന മരത്തിനും ചുറ്റിലുമുണ്ടായിരുന്ന ഇലകളിലും ചവറിലും തീ പടർന്നതോടെയാണ് ചങ്ങലയിൽ തളച്ചിട്ടിരുന്ന സുബ്ബുലക്ഷ്മിക്കും ഗുരുതരമായി പൊള്ളലേറ്റത്. ചങ്ങലപൊട്ടിച്ച് ഓടിയെങ്കിലും അൽപദൂരമെത്തിയപ്പോഴേക്കും സുബ്ബുലക്ഷ്മി തളർന്നുവീണു.

മുഖം, തുമ്പിക്കൈ, വയർ, വാൽ, തല, പുറം എന്നിങ്ങനെ ആനയുടെ ദേഹമാസകലം പൊള്ളലേറ്റിരുന്നു. ക്ഷേത്രത്തിനും വിശ്വാസികൾക്കും ഏറെ പ്രിയങ്കരിയായ ആനയെ രക്ഷിക്കാൻ സാധ്യമാകുന്ന ചികിത്സകൾ എല്ലാം നൽകിയെങ്കിലും സുബ്ബുലക്ഷ്മി ചരിയുകയായിരുന്നു. 1971 ലാണ് ഈ സുബ്ബുലക്ഷ്മി ശിവഗംഗയിലെ കുന്ദ്രക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിൽ എത്തുന്നത്. അന്നുമുതൽ കുടുംബത്തിലെ ഒരംഗമായിയാണ് സുബ്ബുലക്ഷ്മി എല്ലാവരും കണ്ടിരുന്നത്.

ചെറിയ സ്ഥലത്ത് ചങ്ങലയിട്ട് നിർത്തിയതാണ് സുബ്ബുലക്ഷ്മിയുടെ ദാരുണാന്ത്യത്തിന് കാരണമായതെന്നും ക്ഷേത്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന ആനകൾക്ക് സ്വാഭാവിക ആവാസമേഖലയ്ക്ക് സമാനമായ അന്തരീക്ഷം ഒരുക്കണമെന്നുമാണ് മൃഗാവകാശ സംരക്ഷണ സംഘടനകൾ ആവശ്യപ്പെടുന്നത്.

WEB DESK
Next Story
Share it