Begin typing your search...

സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതൽ പിഴ

സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതൽ പിഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഗതാഗത കുറ്റകൃത്യങ്ങൾ സ്വയംകണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകളുടെ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ക്യാമറകൾ ഇതിനോടകം പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതലുള്ള ദൃശ്യങ്ങൾ ഇതിനോടകം കൺട്രോൾ റൂമിൽ ലഭിച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്ന് മുതലുള്ള നിയമലംഘനങ്ങൾക്കാണോ അതോ ഇന്നുമുതലുള്ള നിയമലംഘനങ്ങൾക്കാണോ പിഴ ഈടാക്കുന്നുതെന്നതിൽ വ്യക്തയില്ല.

726 അത്യാധുനിക നിരീക്ഷണക്യാമറകളാണ് സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നത്. രാത്രിയിലുൾപ്പെടെ നടക്കുന്ന നിയമലംഘനങ്ങൾ വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് എ.ഐ. ക്യാമറകളുടെ സവിശേഷത. സാധാരണ സി.സി.ടി.വി. ക്യാമറകളെക്കാൾ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിക്കുക. വാഹനത്തിനകത്ത് ഇരിക്കുന്നവരുടേതടക്കം വ്യക്തമായ ചിത്രം ലഭിക്കും. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകൾ സഹായമാകും. ചിത്രങ്ങൾ അഞ്ചുവർഷത്തേക്ക് സൂക്ഷിക്കാനുള്ള ശേഷി ക്യാമറകൾക്കുണ്ടെങ്കിലും ഒരു വർഷം സൂക്ഷിക്കാനാണ് നിലവിൽ തീരുമാനം.

നിയമലംഘനം കണ്ടെത്തുന്ന ക്യാമറയിൽനിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലാണ് ആദ്യം എത്തുന്നത്. അവിടെനിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ കൈമാറും. തുടർന്ന് ഉടമകളുടെ മേൽവിലാസത്തിലേക്ക് നോട്ടീസ് എത്തും. വാഹനം രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ ഇരട്ടിത്തുക കോടതിയിൽ അടയ്ക്കേണ്ടിവരും. അക്ഷയകേന്ദ്രങ്ങൾ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്.

കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ മൂന്ന് പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യമാറയിൽ പതിഞ്ഞാൽ പിഴയുണ്ടാകും. കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.

പിഴ

ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, നോ പാർക്കിങ്ങിൽ വാഹനം നിർത്തുക, റിയർവ്യൂ മിറർ ഇളക്കിമാറ്റുക- 250

തുടർച്ചയായ വെള്ളവര മുറിച്ചുകടന്നാൽ- 250

സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ- 500

അതിവേഗം (കാർ)- 1500

ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ പേർ യാത്രചെയ്യുക- 2000

ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ

ആദ്യപിഴ- 2000

തുടർന്ന്- 4000

അപകടകരമായ ഓവർ ടേക്കിങ്ങ്

ആദ്യപിഴ- 2000

ആവർത്തിച്ചാൽ കോടതിയിലേക്ക്

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം- 2000

മൂന്ന് വർഷത്തിനുള്ളിൽ ആവർത്തിച്ചാൽ- 5000 (ബ്ലുടൂത്ത് ഹെഡ്‌സെറ്റ്, ഇയർപോഡ് നിയമവിരുദ്ധം)

മഞ്ഞവര മുറിച്ചുകടന്നാൽ (അപകടകരമായ ഡ്രൈവിങ്ങ്), ലെയ്ൻ ട്രാഫിക് ലംഘനം, നിയമം ലംഘിച്ച് മറികടക്കൽ- 2000

ഡ്രൈവിങ് ലൈസൻസും സ്മാർട്ട്

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ആധുനിക സംവിധാനങ്ങൾ പ്രാബല്യത്തിൽ വരുന്നതിനൊപ്പം സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസും ഇന്നുമുതൽ സ്മാർട്ട് കാർഡിലേക്ക് മാറും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് നിലവിൽ വരുന്നത്.

Ammu
Next Story
Share it