Begin typing your search...

നമ്മളൊക്കെ എന്ത്..; 1,600 വർഷം പഴക്കമുള്ള മദ്യശാല; ആരെയും അദ്ഭുതപ്പെടുത്തും കാഴ്ചകൾ

നമ്മളൊക്കെ എന്ത്..; 1,600 വർഷം പഴക്കമുള്ള മദ്യശാല;  ആരെയും അദ്ഭുതപ്പെടുത്തും കാഴ്ചകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗ്രീസിലെ പുരാതന നഗരമായ സിസിയോണിൽ ഗവേഷകർ വൻ കണ്ടെത്തിൽ നടത്തി. സിസിയോണിൽ റോമൻ കാലഘട്ടത്തിലെ ഒരു വൈൻ ഷോപ്പ് ആണു ഖനനത്തിൽ കണ്ടെത്തിയത്. വൈൻ ഷോപ്പിന് 1,600 വർഷം പഴക്കമുണ്ടെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. അതൊരു സാധാരണ വൈൻ ഷോപ്പ് ആയിരുന്നില്ല. അക്കാലത്തെ ആഡംബര മദ്യശാലകളിലൊന്നായിരുന്നു അത്. പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തത്തിലോ ആക്രമണത്തിലോ ആയിരിക്കാം മദ്യശാല തകർന്നതെന്നും അവർ പറയുന്നു.

കാനഡയിലെ വിൽഫ്രിഡ് ലോറിയർ യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകനായ സ്കോട്ട് ഗാലിമോറും ഓസ്റ്റിൻ കോളജിലെ ക്ലാസിക് പണ്ഡിതനായ മാർട്ടിൻ വെൽസുമാണു ഗവേഷണങ്ങൾക്കു പിന്നിൽ. ജനുവരിയിൽ ചിക്കാഗോയിൽ നടന്ന ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ വാർഷിക യോഗത്തിൽ അവർ തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുകയും ചെയ്തു.

മദ്യശാലയ്ക്കുള്ളിൽനിന്ന് മാർബിൾ മേശകളും പൊട്ടിയ മൺപാത്രങ്ങളും 60 വെങ്കല നാണയങ്ങളും ഗവേഷകർ കണ്ടെടുത്തു. 337 മുതൽ 361 വരെ നീണ്ടുനിന്ന കോൺസ്റ്റാന്‍റിറിയസ് രണ്ടാമന്‍റെ ഭരണകാലത്താണു പല നാണയങ്ങളും നിർമിച്ചത്. നാണയങ്ങൾ മദ്യശാലയുടെ തറയിൽ ചിതറിക്കിടക്കുന്നരീതിയിലായിരുന്നു. ഒരു സെറാമിക് പാത്രത്തിലോ ഏതെങ്കിലും തരത്തിലുള്ള പാത്രത്തിലോ സൂക്ഷിച്ചതായിരിക്കാം നാണയങ്ങൾ. പെട്ടെന്നുണ്ടായ ദുരന്തത്തിൽ അല്ലെങ്കിൽ മദ്യശാല നശിപ്പിക്കപ്പെട്ടപ്പോൾ പാത്രങ്ങൾ തറയിൽ വീഴുകയും നാണ‍യങ്ങൾ ചിതറിപ്പോയതുമാകാം.

മദ്യശാല തകരാനുള്ള കാരണങ്ങൾ കൃത്യമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതേക്കുറിച്ചു കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. ഭൂകമ്പമോ, അപകടകരമായ കാലാവസ്ഥയോ

ആകാമെന്ന് അവർ കരുതുന്നു. ഗവേഷകർ അഭിപ്രായപ്പെടുന്നതിനനുസരിച്ച് കടയിൽ വൈൻ മാത്രമല്ല, ഒലിവ് ഓയിൽ പോലുള്ള വിവിധ വസ്തുക്കളും വിൽപ്പനയ്ക്കു വച്ചിരുന്നു. മുന്തിരിയും ഒലിവും പാകപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ കെട്ടിടസമുച്ചയത്തിന്‍റെ ഭാഗമായിരുന്നു ഇപ്പോൾ കണ്ടെത്താൻ കഴിഞ്ഞ സൈറ്റ്. നശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് വൈൻ ഷോപ്പ് ഉപേക്ഷിക്കപ്പെട്ടതായും ഗവേഷകർ കരുതുന്നു.

WEB DESK
Next Story
Share it