ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം; നായകൻ രോഹിത് ശര്‍മയും, വിരാട് കോലിയും ഉൾപ്പെടെ മുൻനിര താരങ്ങളെല്ലാം ഔട്ട്

Update: 2024-10-17 06:50 GMT

ബംഗളൂരുവിൽ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നിരാശ. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് മൂന്ന് പ്രധാനപ്പെട്ട വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സര്‍ഫറാസ് ഖാന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. രണ്ട് റണ്‍സ് എടുത്ത രോഹിത് ശര്‍മയെ സൗത്തിയാണ് പുറത്താക്കിയത്. കോഹ് ലിയും സര്‍ഫറാസും റണ്‍സ് പൂജ്യം റൺസിനാണ് ഔട്ടായത്.

23.5 ഓവർ പിന്നിടുമ്പോൾ 6 വിക്കറ്റാണ് ഇന്ത്യക്ക് നഷടമായത്. ടോസ് നേടിയ രോഹിത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കോഹ് ലിയുടെ വിക്കറ്റ് വില്‍ ഒറൂക്കും സര്‍ഫറാസിന്റെ വിക്കറ്റ് മാറ്റ് ഹെന്റിയും എടുത്തു.

പൂര്‍ണ ആരോഗ്യവാന്‍ അല്ലാത്തതിനാല്‍ ശുഭ്മാന്‍ ഗില്ലിന് പകരം സര്‍ഫറാസ് ഖാന്‍ പ്ലേയിങ് ഇലവനില്‍ എത്തുകയായിരുന്നു. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമെ മൂന്നാം സ്പിന്നറായി കുല്‍ദീപ് കളിക്കും. മഴ കാരണം ആദ്യദിവസം കളി ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Tags:    

Similar News