ശൈഖ് ഹസീന നിശബ്ദത പാലിക്കണമെന്ന് മുഹമ്മദ് യൂനുസ്

Update: 2024-09-05 11:07 GMT

മുൻ പ്രധാനമന്ത്രി ​​ശൈഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾ ‘സൗഹൃദപരമല്ലാത്ത സൂചനയാണെന്ന്’ ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് അഭിപ്രായപ്പെട്ടു. ബംഗ്ലാദേശ് അവരെ കൈമാറാൻ ആവശ്യപ്പെടുന്നത് വരെ ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യം ഉണ്ടാകുന്നത് തടയാൻ അവർ നിർബന്ധമായും നിശബ്ദത പാലിക്കണമെന്നും യൂനുസ് വ്യക്തമാക്കി.

‘അവരിപ്പോൾ ഇന്ത്യയിലുണ്ട്. ചില സമയങ്ങളിൽ അവർ സംസാരിക്കുന്നു. അത് പ്രശ്‌നകരമാണ്. അവർ മിണ്ടാതിരുന്നാൽ ഞങ്ങളത് മറക്കുമായിരുന്നു. അവർ അവരുടെ സ്വന്തം ലോകത്തായിരിക്കുമായിരുന്നതുപോലെ ജനങ്ങൾ അത് മറക്കുമായിരുന്നു. എന്നാൽ, ഇന്ത്യയിൽ ഇരുന്നു സംസാരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അതാർക്കും ഇഷ്ടപ്പെടുന്നതല്ല. ബംഗ്ലാദേശ് സർക്കാർ അവരെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സമയംവരെ ഇന്ത്യ അവരെ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ നിശബ്ദത പാലിക്കണം‘. എന്നാണ് അദ്ദേഹം പറഞ്ഞത്. ഹസീനയെ പുറത്താക്കിയതിന് ശേഷം രാജ്യത്തി​ൻറെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായ യൂനുസ് ധാക്കയിലെ ത​ൻറെ ഔദ്യോഗിക വസതിയിൽ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണിങ്ങനെ പ്രതികരിച്ചത്.

ആഗസ്റ്റ് 13ന് ഹസീന തനിക്ക് ‘നീതി’ ആവശ്യപ്പെട്ട് നടത്തിയ പ്രസ്താവനയെയാണ് യൂനുസ് പരാമർശിച്ചത്. ‘അടുത്തിടെയുണ്ടായ ഭീകരപ്രവർത്തനങ്ങൾ, കൊലപാതകങ്ങൾ, നശീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷിക്കുകയും ശിക്ഷിക്കുകയും ചെയ്യണമെന്ന്’ അന്നവർ പറഞ്ഞിരുന്നു. 

Tags:    

Similar News