'132 സീറ്റുകളുള്ള ഇലക്ട്രിക്ക് ബസ്'; പുതിയ പ്രോജക്ടുമായി നിതിൻ ഗഡ്‍കരി

Update: 2024-07-03 11:34 GMT

നാഗ്പൂരിൽ ആധുനിക സംവിധാനമുള്ള ബസുകൾകൊണ്ട് വരുമെന്ന് നിതിൻ ഗഡ്‍കരി. 132 സീറ്റുകളുള്ള ഇലക്ട്രിക്ക് ബസ് പ്രോജക്ടാണ് നടപ്പിലാക്കുന്നത്. വിമാനത്തിന് സമാനമായ ഇരിപ്പിടങ്ങൾ ഉണ്ടാവും. മലിനീകരണം ഉണ്ടാക്കാത്ത ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചാണ് ഈ ബസുകൾ സർവീസ് നടത്തുകയെന്നും സാധാരണ ഡീസൽ ബസുകളെ അപേക്ഷിച്ച് കൂടുതൽ ലാഭകരമായിരിക്കും ഈ ബസുകൾ എന്നും എൻഡിടിവി ഇൻഫ്രാശക്തി അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.

ടാറ്റയുമായി ചേർന്നുള്ള പൈലറ്റ് പ്രോജക്റ്റാണ് സർക്കാർ നടപ്പിലാക്കുന്നത്. റിംഗ് റോഡിൽ 49 കിലോമീറ്റർ സഞ്ചരിക്കുന്ന 132 സീറ്റുകളുള്ള ഇലക്ട്രിക് ബസുകൾ ഈ പദ്ധതയിൽ ഉൾപ്പെടുന്നു. ഓരോ 40 കിലോമീറ്ററിലും സ്റ്റോപ്പുകളിൽ 40 സെക്കൻഡിനകം ഈ ബസുകൾ റീചാർജ് ചെയ്യപ്പെടുന്നു. സുഖപ്രദമായ ഇരിപ്പിടം, എയർ കണ്ടീഷനിംഗ്, ഭക്ഷണ പാനീയങ്ങൾ നൽകുന്ന എയർ ഹോസ്റ്റസുകൾ പോലെയുള്ള സൗകര്യങ്ങളും ഈ ബസിൽ ഉണ്ടാകും. ഈ ബസുകളിലെ യാത്രയ്ക്ക് കണക്കാക്കുന്ന ചെലവ് കിലോമീറ്ററിന് 35 മുതൽ 40 വരെയാണ് .

മലിനീകരണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആശങ്കയെക്കുറിച്ചും ഗഡ്കരി സംസാരിച്ചു, വ്യക്തിപരവും പൊതുഗതാഗതവും ശുദ്ധമായ ഊർജം പ്രോത്സാഹിപ്പിക്കുന്നതിൽ ഗവൺമെൻ്റിൻ്റെ ശ്രദ്ധ എടുത്തുപറഞ്ഞു. മലിനീകരണം നേരിടാൻ വിവിധ നടപടികളും ഗഡ്‍കരി പ്രഖ്യാപിച്ചു. തദ്ദേശീയവും ചെലവ് കുറഞ്ഞതും മലിനീകരണ രഹിതവുമായ ഗതാഗത പരിഹാരങ്ങളുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മലിനീകരണം ഇന്ത്യയുടെ പ്രധാന പ്രശ്നമായി അദ്ദേഹം ഉയർത്തിക്കാട്ടി. ഇലക്‌ട്രിക് വാഹനങ്ങൾ, ഇന്ത്യൻ ഓയിലിൻ്റെ 300 എത്തനോൾ പമ്പുകൾ, ഫ്‌ളെക്‌സ് വാഹനങ്ങൾ തുടങ്ങിയ സംരംഭങ്ങൾ പെട്രോളിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു .

Tags:    

Similar News