Begin typing your search...

റമദാൻ മാസത്തിൽ അർഹരായ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യപിച്ച്സ ഗൾഫ് രാജ്യങ്ങൾ; യുഎഇയിൽ മോചിപ്പിക്കപ്പെടുന്നത് ഇന്ത്യക്കാർ ഉൾപ്പെടെ 2,592 പേർ

റമദാൻ മാസത്തിൽ അർഹരായ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യപിച്ച്സ ഗൾഫ് രാജ്യങ്ങൾ; യുഎഇയിൽ മോചിപ്പിക്കപ്പെടുന്നത് ഇന്ത്യക്കാർ ഉൾപ്പെടെ 2,592 പേർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിശുദ്ധ മാസമായ റമദാനില്‍ അര്‍ഹരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍. പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി ഖത്തറും സൗദിയും യുഎഇയും ആയിരക്കണക്കിന് തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നത്. യുഎഇയില്‍ മാത്രം 2,592 തടവുകാര്‍ക്കാണ് മോചനം. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും മോചിതരില്‍ ഉള്‍പ്പെടുന്നു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ 735 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.

വിവിധ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും ഷെയ്ഖ് മുഹമ്മദ് വ്യക്തിപരമായി അടയ്ക്കും. . ഇവിടെ ശിക്ഷാ കാലയളവില്‍ മികച്ച സ്വഭാവം കാണിച്ചതാണ് മോചനത്തിന് പരിഗണിക്കാൻ കാരണം. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേർന്ന് മികച്ച ജീവിതം നയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ദുബായില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ് പ്രകാരം 691 തടവുകാര്‍ മോചിതരാവും.

314 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിറക്കിയിരുന്നു. ഷാര്‍ജയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 484 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. റാസല്‍ഖൈമയില്‍ 368 പേര്‍ക്കാണ് ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി മോചനം നല്‍കിയത്.

റമദാന്‍ പ്രമാണിച്ച്‌ സൗദി അറേബ്യയിലും യോഗ്യരായ തടവുകാരെ മോചിപ്പിക്കുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജയിലുകളിലെ മേധാവികള്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ചാണിത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം മോചനത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദി രാജകുമാരന്‍ അറിയിച്ചു.

വ്യക്തികള്‍ക്കെതിരായ കുറ്റങ്ങളില്‍ പെട്ടവര്‍ക്ക് മാപ്പ്‌ നല്‍കാന്‍ ഇരകള്‍ക്കാണ് സാധിക്കുക. രാഷ്ട്രത്തിനെതിരായ കുറ്റങ്ങള്‍ എന്ന വകുപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഭരണാധികാരികള്‍ പൊതുമാപ്പ് നല്‍കുന്നത്. എന്നാല്‍ ഭീകരവാദം, കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് കേസുകള്‍ തുടങ്ങിയവ സാധാരണയായി പൊതുമാപ്പിന് പരിഗണിക്കാറില്ല.

WEB DESK
Next Story
Share it