Begin typing your search...

സബ്സിഡിയിൽ വിതരണംചെയ്യുന്ന ഡീസൽ വിദേശത്തേക്ക് വൻ തോതിൽ കടത്തിയ പ്രതികൾക്ക് 65 വർഷം തടവ്

സബ്സിഡിയിൽ വിതരണംചെയ്യുന്ന ഡീസൽ വിദേശത്തേക്ക് വൻ തോതിൽ കടത്തിയ പ്രതികൾക്ക് 65 വർഷം തടവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : സൗദി അറേബ്യയിൽ സർക്കാർ സബ്സിഡിയിൽ വിതരണം ചെയ്യുന്ന ഡീസൽ അനധികൃതമായി കടത്തിയ സംഘത്തിന് 65 വർഷം തടവ് ശിക്ഷ വിധിച്ച് സൗദി കോടതി. സ്വന്തം ഉടമസ്ഥതയിൽ പെട്രോൾ ബങ്കുകളുള്ളത് മുതലെടുത്ത് വൻതോതിൽ ഡീസൽ വാങ്ങിയ പ്രതികൾ, ഈ ഡീസൽ പിന്നീട് വിദേശത്തേക്ക് കടത്തി മറ്റു രാജ്യങ്ങളിൽ ഇന്ധന വില്‍പന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിയമ വിരുദ്ധമായി വിൽക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ രേഖ നിർമാണം, ബിനാമി ബിസിനസ്, ബാങ്കിംഗ് കൺട്രോൾ നിയമം ലംഘിക്കൽ എന്നീ കുറ്റകൃത്യങ്ങളും ഡീസൽ കടത്തലിന്റെ ഭാഗമായി പ്രതികൾ നടത്തിയതായി അന്വേഷണങ്ങളിൽ തെളിഞ്ഞു.


പൊതുമുതൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കി കൊള്ള ലാഭം ഉണ്ടാക്കുന്നതിനു വേണ്ടി സംഘം ചേർന്ന് കുറ്റകൃത്യം തുടരുകയായിരുന്നു. ഇതിനിടയിലാണ് സംഘം പിടിയിലായത്.65 വർഷത്തെ തടവ് ശിക്ഷയാണ് പൊതുമുതൽ കള്ളക്കടത്തു നടത്തിയതിന് സൗദി കോടതി പ്രതികൾക്ക് വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കുറ്റകൃത്യങ്ങൾക്ക് പ്രതികൾ ഉപയോഗിച്ച വസ്തുവകകളും ആസ്തികളും സംവിധാനങ്ങളും കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണവും കണ്ടുകെട്ടാനും കോടതി വിധിയില്‍ പറയുന്നു. പ്രതികൾക്ക് ആകെ 2.9 കോടിയിലേറെ റിയാൽ പിഴ ചുമത്തുകയും ചെയ്‍തിട്ടുണ്ട്. പ്രതികളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെ സർക്കാർ വകുപ്പുകളുമായി കരാറുകൾ ഒപ്പുവെക്കുന്നതിൽ നിന്ന് വിലക്കി.

ഇവരുടെ ഉടമസ്ഥതയിലുള്ള പെട്രോൾ ബങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കാനും കോടതി ഉത്തരവിട്ടു. കുറ്റക്കാരായ വിദേശികളെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം സൗദി അറേബ്യയിൽ നിന്ന് നാടുകടത്തണമെന്നും കോടതി വിധിയില്‍ പറയുന്നു.

Krishnendhu
Next Story
Share it