Begin typing your search...

സ്വദേശിവത്കരണത്തിൽ മുന്നേറ്റം ; ഒരു വർഷത്തിനിടയിൽ 27% വർദ്ധനവ്

സ്വദേശിവത്കരണത്തിൽ മുന്നേറ്റം ; ഒരു വർഷത്തിനിടയിൽ 27% വർദ്ധനവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ്∙: രാജ്യത്ത് സ്വദേശിവത്കരണം വർധിച്ചതായി റിപ്പോർട്ടുകൾ. രാജ്യത്ത് ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം 27% വർധിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 26,000 ആയി. സ്വകാര്യ മേഖലയിൽ ഓരോ വർഷവും സ്വദേശികൾക്കു 22,000 നിയമനങ്ങളാണ് സ്വദേശിവൽക്കരണ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിൻ പ്രകാരം ജനുവരി ഒന്ന് മുതൽ സ്വകാര്യ കമ്പനികൾ ചുരുങ്ങിയത് 2% സ്വദേശിവത്കരണം വർഷംതോറും നടപ്പിലാക്കികൊണ്ട് സ്വദേശിവത്കരണം ഉയർത്തണമെന്നാണ് പുതിയ നിർദേശം.

അടുത്ത 5 വർഷത്തിനുള്ളിൽ സ്വദേശികളായ വനിതകളടക്കം 1.70 ലക്ഷം പേർക്കു സ്വകാര്യ മേഖലകളിൽ ജോലി നൽകും. വിദഗ്ധ തൊഴിലാളികൾക്കുള്ള തസ്തികകളിൽ നിയമിക്കുന്ന ഒരു സ്വദേശിക്ക് 14,000 ദിർഹമാണ് ശരാശരി വേതനം. നിയമനം ലഭിച്ച 97% സ്വദേശികളും മികച്ച തസ്തികകളിലാണു ജോലി ചെയ്യുന്നത്. സ്വദേശികൾക്കു സ്വകാര്യ മേഖലയിൽ നിയമനം വേഗത്തിലാക്കാൻ 2021ൽ സർക്കാർ രൂപീകരിച്ച നാഫിസ് വഴിയാണ് നിയമനങ്ങൾ.ബിസിനസ് സേവന സ്ഥാപനങ്ങൾ, വ്യാപാര, വാണിജ്യ രംഗം, സാമ്പത്തിക വ്യവഹാരത്തിലെ ഇടനനിലക്കാർ എന്നിവയ്ക്ക് പുറമെ വിവിധ സേവന മേഖലയിലും സ്വദേശികൾ നിയമനം നേടി. 50 വിദഗ്ധ തൊഴിലാളികൾ ഉണ്ടായിട്ടും സ്വദേശിവൽക്കരണം കാര്യക്ഷമാക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുമെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.50 പേരുള്ള കമ്പനിയിൽ ഒരു സ്വദേശി ഉണ്ടായിരിക്കണം.100 പേരുള്ള ഒരു കമ്പനിയിൽ രണ്ട് സ്വദേശികൾ ഉണ്ടായിരിക്കണം. അതായത് 50 തൊഴിലാളികൾക്ക് ഒരു സ്വാദേശിയെന്ന നിലയിലായിരിക്കും കണക്ക് .

അധികൃതരുടെ കണ്ണിൽ പൊടിയിടാൻ വ്യാജ നിയമനങ്ങൾ നടത്തിയാൽ 20,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ്‌ പിഴ. സ്വദേശിവൽക്കരണ സംവിധാനം മറികടക്കാൻ ശ്രമിച്ചതായി കണ്ടെത്തിയാലും ഇതേ തുകയാണ് പിഴ ചുമത്തുകയെന്നും മന്ത്രാലയം അറിയിച്ചു.

Krishnendhu
Next Story
Share it