Begin typing your search...

രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികനായിരുന്ന കരടി; എല്ലാവരുടെയും പ്രീയപ്പെട്ട വോജ്ടെക്

രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികനായിരുന്ന കരടി; എല്ലാവരുടെയും പ്രീയപ്പെട്ട വോജ്ടെക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനായ കരടി, വോജ്ടെക്. ഇറാനിൽ നിന്നാണ് വോജ്ടെക്കിനെ പോളിഷ് യുദ്ധത്തടവുകാർക്ക് കിട്ടിയത്. അവർ അവനെ വളർത്തി. വലുതായപ്പോൾ അവനും സൈന്യത്തിലൊരാളായി. മനുഷ്യരെപോലെ ബീയർ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ഒരു കരടിയായിരുന്നു വോജ്ടെക്. 1944 ൽ ജർമനിക്കെതിരെ നടത്തിയ മോണ്ടി കസീനോ പോരാട്ടത്തിന്റെ മുൻപന്തിയിൽ തന്നെ വോജ്ടെക് ഉണ്ടായിരുന്നു. സൈനികരുടെ തോക്കിലേക്കുള്ള വെടിക്കോപ്പുകൾ വഹിച്ചു നടക്കുകയായിരുന്നു വോജ്ടെക്കിന്റെ പ്രധാന ദൗത്യം. അവന് സൈനികനുള്ള സ്ഥാനവും നമ്പറും റാങ്കുമൊക്കെ നൽകിയിരുന്നു.

യുദ്ധം അവസാനിച്ച സമയം പോളിഷ് സൈന്യം ലോകത്ത് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അവസ്ഥയായിരുന്നു. അക്കാലത്ത് പോളണ്ട് സോവിയറ്റ് നിയന്ത്രണത്തിലായിരുന്നു. അന്നത്തെ വോജ്ടെക്കിന്റെ സംരക്ഷകർ സോവിയറ്റ് യൂണിയനെ എതിർത്തിരുന്നതുകൊണ്ടു തന്നെ അവനെ അങ്ങോട്ടേക്ക് കൊണ്ടു പോകാൻ അവർക്ക് താൽപര്യം ഇല്ലായിരുന്നു. പിൽക്കാലത്ത് മുൻ പോളിഷ് സൈനികരുടെ കൂടെ സ്കോട്‌ലൻഡിലാണ് വോജ്ടെക് ജീവിച്ചത്. അവൻ ആരെയും ഉപദ്രവിച്ചിരുന്നില്ല. എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു വോജ്ടെക്. ഇന്ന് സ്കോട്‌ലൻഡിൽ ഈ കരടിയുടെ അനുസ്മരണാർഥം ഒരു വെങ്കല പ്രതിമ വച്ചിട്ടുണ്ട്.

WEB DESK
Next Story
Share it