Begin typing your search...

ജാവലിന്‍ ത്രോയിൽ ഒളിംപിക് റെക്കോർഡോടെ സ്വർണം; അര്‍ഷാദ് നദീമിന് എരുമയെ സമ്മാനിച്ച് ഭാര്യ പിതാവ്

ജാവലിന്‍ ത്രോയിൽ ഒളിംപിക് റെക്കോർഡോടെ സ്വർണം; അര്‍ഷാദ് നദീമിന് എരുമയെ സമ്മാനിച്ച് ഭാര്യ പിതാവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാരീസ് ഒളിംപിക്സിൽ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്ന് ഒളിംപിക് റെക്കോർടോടെ സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിന് ഭാര്യ അയേഷയുടെ പിതാവ് മുഹമ്മദ് നവാസ് സമ്മാനമായി നല്‍കിയത് എരുമയെ. തങ്ങളുടെ വിഭാഗത്തില്‍ എരുമയെ സമ്മാനം നല്‍കുന്നത് വലിയ ആദരമാണെന്നാണ് നവാസ് പറയ്യുന്നത്.

പാരമ്പര്യമായി എരുമയെ സമ്മാനമായി നല്‍കുക എന്നത് ഞങ്ങളുടെ വിഭാഗത്തിലെ വലിയൊരു ആചാരമാണ്. തന്റെ മകളെ ആറ് വര്‍ഷം മുമ്പ് വിവാഹം കഴിക്കുമ്പോള്‍ അര്‍ഷാദ് നദീം ചെറിയ ജോലികൾ ചെയ്ത് ജീവിതച്ചെലവ് കണ്ടെത്താന്‍ പോലും കഷ്ടപ്പെടുകയായിരുന്നു. എന്നാൽ അന്നും നദീമിന് സ്പോര്‍ട്സിനോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. വീട്ടിലായിരിക്കുമ്പോഴും ജാവലിന്‍ പരിശീലനത്തിലേർപ്പെടുമായിരുന്നെന്നും നവാസ് പറഞ്ഞു.

പാകിസ്ഥാനിലെ പ‍ഞ്ചാബിലെ ചെറിയൊരു ഗ്രാമമായ ഖനേവാളില്‍ നിന്ന് വരുന്ന നദീം ജാവലിൻ വാങ്ങാൻ പണം ഇല്ലാതെ ബുദ്ധിമുട്ടിയ ദിവസങ്ങൾ ഉണ്ടായിരുന്നു. നദീം അയേഷ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നു വന്നാണ് നദീം ഒളിംപിക്സില്‍ സ്വര്‍ണം നേടി രാജ്യത്തിന്‍റെ അഭിമാനമായത്. ഒളിംപിക്സ് ചരിത്രത്തില്‍ പാകിസ്ഥാന്‍ നേടുന്ന ആദ്യ വ്യക്തിഗത സ്വര്‍ണം കൂടിയാണിത്.

WEB DESK
Next Story
Share it