Begin typing your search...

എല്ലാ വർഷവും മാർച്ച് 11 സൗദിയിൽ 'പതാക ദിന'മായി ആചരിക്കും

എല്ലാ വർഷവും മാർച്ച് 11 സൗദിയിൽ പതാക ദിനമായി ആചരിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എല്ലാ വർഷവും മാർച്ച് 11 സൗദിയിൽ പതാക ദിനമായി ആചരിക്കും. രാജകീയ ഉത്തരവിലൂടെ സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇക്കാര്യം അറിയിച്ചത്. 1937 മാർച്ച് 11ന് (1335 ദുൽഹജ്ജ് 27) അബ്ദുൽ അസീസ് രാജാവ് സൗദി പതാകക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലക്കാണ് ഈ ദിവസം പതാകദിനമായി ആചരിക്കുന്നത്.

ഹിജ്റ 1139ൽ സൗദി സ്ഥാപിതമായതു മുതൽ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇങ്ങിനെയൊരു ദിവസം സമർപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും ഇസ്‌ലാമിന്റെയും സന്ദേശം അടിസ്ഥാനമാക്കിയാണ്. ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അർത്ഥങ്ങളുടെ പ്രതീകമാണ് രാജ്യത്തിന്റെ പതാക. മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചുനിർത്താനുള്ള എല്ലാ നീക്കങ്ങൾക്കും സൗദി പതാക സാക്ഷ്യം വഹിച്ചു.

രാജ്യത്തെ പൗരന്മാർ അഭിമാനമായി ഉയർത്തിപ്പിടിക്കുന്ന ഈ പതാക രാഷ്ട്രത്തിന്റെയും അതിന്റെ ശക്തിയുടെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണെന്ന് വിജ്ഞാപനത്തിൽ പറഞ്ഞു.

Aishwarya
Next Story
Share it