Begin typing your search...

വീട്ടുവാടക കൃത്യസമയത്ത് അടക്കാനാവില്ലെങ്കിൽ നിയമ കുരുക്കിൽ പെടും

വീട്ടുവാടക കൃത്യസമയത്ത് അടക്കാനാവില്ലെങ്കിൽ നിയമ കുരുക്കിൽ പെടും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കരാർ പ്രകാരമുള്ള വീട്ടുവാടക കൃത്യസമയത്ത് നൽകാൻ സാധിച്ചില്ലെങ്കിൽ സൗദിയിൽ വാടകകാരൻ നിയമ കരുക്കിൽപ്പെടും. വാടക കരാർ ഓൺലൈനിലൂടെ ഇജാർ പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിച്ചതിന് ശേഷം പറഞ്ഞുറപ്പിച്ച വാടക ഉടമക്ക് നൽകാതെ വൈകിപ്പിക്കുന്ന പ്രവാസികൾ ആണ് ഈ നിയമക്കുരുക്കിൽപെടുന്നത്. മനേരമയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഇജാർ സിസ്റ്റം വാടകകാരൻ കെട്ടിടം വാടകയ്ക്ക് എടുത്ത വ്യക്തികളുടെ അബ്ഷിർ സിസ്റ്റവുമായി ബന്ധിപ്പിച്ചതിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ് പലരേയും ഈ നിയമകുരുക്കിൽ അകപ്പെടുത്തുന്നത്. എല്ലാ വാടകകരാറുകളും ഇജാർ ഫ്‌ലാറ്റ്‌ഫോം മുഖാന്തരം രജിസ്റ്റർ ചെയ്യണമെന്ന നിയമം സൗദി കൊണ്ടുവന്നത് മൂന്ന് വർഷം മുമ്പാണ്. കെട്ടിട ഉടമയുടേയും, വാടകകാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ പദ്ധതി മന്ത്രാലയം നടപ്പിൽ വരുത്തിയിരിക്കുന്നത്. സൗദിയിലെ ഭൂരിഭാഗം വാടകകരാറുകളും ഇജാർ പ്ലാറ്റ് ഫോമിൽ ബന്ധിപ്പിച്ച് കഴിഞ്ഞു.

വാടക കരാറിൽ ഒരുമിച്ചു പേർ രജിസ്റ്റർ ചെയ്താൽ പ്രവാസി തൊഴിലാളികൾക്ക് സൗദിയിൽ ഫ്ളാറ്റുകളിൽ ഒരുമിച്ച് താമസിക്കാൻ സാധിക്കും. വാടക കരാറിൽ താമസിക്കുന്നവരുടെ പേരുകൾ എല്ലാം രേഖപ്പെടുത്തിയാൽ മതിയാകും. ഒരുമിച്ചു താമസിക്കുന്നത് നിയമവിരുദ്ധമായി അധികൃതർ കാണില്ല. ഇതിന് വേണ്ടിയാണ് നാഷണൽ അഡ്രസ് സംവിധാനത്തെ വാടക സേവന ഇലക്ട്രോണിക് സംവിധാനമായ ഇജാർ നെറ്റുവർക്കുമായി ബന്ധിപ്പിച്ചത്.

വാടക നൽകേണ്ട സമയപരിധി കഴിഞ്ഞ് 15 ദിവസം കഴിഞ്ഞാൽ കെട്ടിട ഉടമയ്ക്ക് വാടക അടക്കാൻ ആവശ്യപ്പെടാം. എന്നാൽ 30 ദിവസം കഴിഞ്ഞിട്ടും വാടകകാരൻ തുക അടച്ചില്ലെങ്കിൽ കെട്ടിട ഉടമക്ക് കോടിയെ സമീപിക്കാവുന്നതാണ്. വിഷയത്തിൽ സൗദി കോടതി നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. നാജിസ് പോർട്ടലിലൂടെ വാടക കരാർ അറ്റാച്ച് ചെയ്തതിനു ശേഷം കെട്ടിട ഉടമക്ക് വാടകക്കാരനെതിരെ കേസ് ഫയൽ ചെയ്യാൻ സാധിക്കും.

കേസ് ഫയൽ ചെയ്താൽ വാടകകാരന്റെ മൊബൈലിൽ പണമടയ്ക്കാനായി ആവശ്യപ്പെട്ട് സന്ദേശം എത്തും. അഞ്ചു ദിവസത്തിനുള്ളിൽ പണം അടക്കണം എന്നായിരിക്കും അതിൽ ആവശ്യപ്പെട്ടിട്ടുണ്ടാകുക. ഈ ദിവസങ്ങൾ കഴിഞ്ഞിട്ടും പണം അടച്ചില്ലങ്കിൽ കോടതി സെൻട്രൽ ബാങ്കിൽ വിവരം അറിയിക്കും. വാടകക്കാരന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. കൂടാതെ ആ അകൗണ്ടിൽ പണം ഉണ്ടങ്കിൽ അത് കെട്ടിട ഉടമയുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യും. പണം അകൗണ്ടിൽ ഇല്ലെങ്കിൽ മരവിച്ച സ്ഥിതിയിൽ തന്നെ തുടരും. രാജ്യത്തേക്ക് 10 വർഷത്തേക്ക് യാത്രാ വിലക്കും ഏർപ്പെടുത്തും.

പണം അടച്ച് കേസ് അവസാനിപ്പിക്കാൻ എത്തുന്നവർ കേസ് നൽകിയത് കെട്ടിട ഉടമയോ , റിയൽ എസ്റ്റേറ്റ് കമ്പനിയോ ആണെങ്കിൽ അവരുമായി ബന്ധപ്പെട്ട് പണം അടച്ചതിനു ശേഷം നിയമനടപടികൾ നീക്കം ചെയ്യുന്നതിനായി ബന്ധപ്പെടണം. പണം ലഭിച്ചതിനാൽ കേസ് പിൻവലിക്കുന്നു എന്ന് വാദി ഭാഗം കോടതിയിൽ അപേക്ഷ നൽകേണ്ടതാണ്. അപ്പോഴായിരിക്കും കോടതി യാത്രാവിലക്ക് നീക്കം ചെയ്യുകയും, മരവിച്ച ബാങ്ക് അക്കൗണ്ടുകൾ പഴയ രൂപത്തിൽ ആക്കുകയും ചെയ്യുക. പണം അടച്ചു പ്രശ്‌നങ്ങൾ പരിഹരിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ നടപടികൾ എല്ലാം പൂർത്തിയാകും.

Aishwarya
Next Story
Share it