Begin typing your search...

'ആർ.എൻ.രവി അല്ല, ആർഎസ്എസ് രവി'; ഗവർണർ വെറും പോസ്റ്റ്മാൻ; ഉദയനിധി സ്റ്റാലിൻ

ആർ.എൻ.രവി അല്ല, ആർഎസ്എസ് രവി; ഗവർണർ വെറും പോസ്റ്റ്മാൻ; ഉദയനിധി സ്റ്റാലിൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നീറ്റ് പരീക്ഷ നിർത്തലാക്കാനുള്ള ബില്ലിൽ ഒപ്പുവയ്ക്കാത്തതിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കെതിരെ ആഞ്ഞടിച്ച് മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ. ഗവർണറുടെ പേര് 'ആർഎസ്എസ് രവി' എന്നാക്കണമെന്ന് ഉദയനിധി പറഞ്ഞു. നീറ്റ് പരീക്ഷയിൽനിന്നു സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ യുവജന വിഭാഗവും ഡോക്ടർമാരും നടത്തിയ ഏകദിന നിരാഹാര സമരത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിൻ ഗവർണറെ കടന്നാക്രമിച്ചത്.

''തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്ക് അഹങ്കാരമാണ്. എന്നുവച്ചാൽ നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? അദ്ദേഹം ആർ.എൻ.രവി അല്ല, ആർഎസ്എസ് രവിയാണ്.''- മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

നിയമസഭ അംഗീകരിച്ച എല്ലാ കാര്യങ്ങളും രാഷ്ട്രപതിക്ക് കൈമാറുന്ന ഒരു 'പോസ്റ്റ്മാൻ' എന്നതല്ലാതെ ഗവർണർക്ക് മറ്റൊരു സ്ഥാനവും ഇല്ലെന്നും ഉദയനിധി പറഞ്ഞു. നീറ്റ് പരീക്ഷയിൽ രണ്ടുതവണ വിജയിക്കാത്തതിനെ തുടർന്ന് ഓഗസ്റ്റ് 13നു ചെന്നൈയിൽ 19 വയസ്സുള്ള വിദ്യാർഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ പിതാവും ജീവനൊടുക്കിയിരുന്നു. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. ഇതു കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

''ഇത് ആത്മഹത്യയല്ല കൊലപാതകമാണ്. ഇതിന് ഉത്തരവാദി കേന്ദ്രസർക്കാരാണ്, അണ്ണാഡിഎംകെയും അവർക്കൊപ്പം കൈകോർക്കുന്നു. ഈ പ്രതിഷേധത്തിൽ ഞാൻ മന്ത്രിയോ എംഎൽഎയോ എന്ന നിലയിലല്ല പങ്കെടുത്തത്, നീറ്റിന് തയാറെടുക്കുന്നതിനിടെ മരിച്ച വിദ്യാർഥിയുടെ സഹോദരൻ എന്ന നിലയിലാണ്''- ഉദയനിധി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

WEB DESK
Next Story
Share it