Begin typing your search...

ട്രെയിനിലെ തീവയ്പ്: യുപിയിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന; എൻഐഎ സംഘം കണ്ണൂരിൽ

ട്രെയിനിലെ തീവയ്പ്: യുപിയിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന; എൻഐഎ സംഘം കണ്ണൂരിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോഴിക്കോട് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തിയ കേസിൽ ഒരാൾ ഉത്തർപ്രദേശിൽ പിടിയിലായെന്നു സൂചന. ബുലന്ദ്ഷഹറിൽനിന്നാണ് ഉത്തർപ്രദേശ് പൊലീസ് ഇരുപത്തിയഞ്ചുകാരനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിനായി കേരള പൊലീസ് സംഘം യുപിയിൽ എത്തിയിരുന്നു. യുപി നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി എന്നയാളാണ് കേസിലെ പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു.

അതേസമയം, ഇയാളെ കസ്റ്റഡിയിൽ എടുത്തെന്ന കാര്യം ആർപിഎഫ് സ്ഥിരീകരിച്ചിട്ടില്ല. 31ന് ഹരിയാനയിൽ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോൺ ഓഫ് ആയത്. ഇപ്പോൾ പിടിയിൽ ആയിരിക്കുന്നയാൾ ഹരിയാനയിൽ പോയിരുന്നോ എന്ന് സ്ഥിരീകരിച്ചാൽ മാത്രമേ പ്രതിയെയാണോ പിടികൂടിയത് എന്നു വ്യക്തമാകൂ.

കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം കണ്ണൂരിലെത്തി. കൊച്ചി, ബെംഗളൂരു ഓഫിസിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. തീവയ്പ്പുണ്ടായ ബോഗി ഇവർ പരിശോധിച്ചു. ആർപിഎഫ് സതേൺ റെയിൽവേ സോണൽ ഐജി ജി.എം. ഈശ്വര റാവുവും ബോഗി പരിശോധിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിലെ യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തിയത്. അക്രമത്തിൽ ഒൻപതു പേർക്ക് പൊള്ളലേറ്റു.

പിഞ്ചുകുഞ്ഞ് അടക്കം 3 പേരെ ട്രാക്കിൽ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടാൻ ട്രെയിനിൽനിന്നു ചാടിയതിനെത്തുടർന്നാണ് മൂവരും മരിച്ചതെന്നാണു നിഗമനം.

ഫറോക്കിലെത്തുന്നതിനു മുൻപു തന്നെ പ്രതി ട്രെയിനിലുണ്ടായിരുന്നുവെന്നാണു ദൃക്സാക്ഷിമൊഴി. കൈവശം 2 കുപ്പി പെട്രോൾ ഉണ്ടായിരുന്നുവെന്നും കുപ്പിയുടെ അടപ്പിൽ ദ്വാരങ്ങളുണ്ടായിരുന്നുവെന്നും പറയുന്നു. പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുന്നതുകണ്ട് യാത്രക്കാർ പരിഭ്രാന്തരായി മറ്റു കംപാർട്മെന്റുകളിലേക്കു ചിതറിയോടി. ക്രമസമാധാനവിഭാഗം എഡിജിപി എം.ആർ.അജിത് കുമാറിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമനാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.

Elizabeth
Next Story
Share it