Begin typing your search...

രാജ്യത്ത് തൊഴിലില്ല; യുവാക്കൾ 12 മണിക്കൂർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു: രാഹുൽ ഗാന്ധി

രാജ്യത്ത് തൊഴിലില്ല; യുവാക്കൾ 12 മണിക്കൂർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു: രാഹുൽ ഗാന്ധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്ത് തൊഴിലില്ലായ്‌മ ഇല്ലെങ്കില്‍ യുവാക്കള്‍ 12 മണിക്കൂർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.


ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഭാലില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം. കോണ്‍ഗ്രസ് നേതാവിന്റെ ഭാരത് ജോഡോ ന്യായ് യാത്ര മൊറാദാബാദ്, അംറോഹ വഴി സംഭാലിലെത്തി, അവിടെ കോണ്‍ഗ്രസ്, സമാജ്‌വാദി പാർട്ടി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വധേരയെയും സ്വീകരിച്ചു.


ചന്ദൗസിയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി ഒരു യുവാവിനോട് എത്ര മണിക്കൂർ മൊബൈല്‍ ഉപയോഗിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ 12 മണിക്കൂർ എന്നായിരുന്നു അയാളുടെ മറുപടി. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസ്‌തുത പരാമർശം നടത്തിയത്. "ഇന്ത്യയില്‍ തൊഴിലില്ല, അതുകൊണ്ടാണ് നിങ്ങള്‍ 12 മണിക്കൂർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്, വൻകിട വ്യവസായികളുടെ മക്കള്‍ റീല്‍സ് കാണില്ല, അവർ 24 മണിക്കൂറും വരുമാനം നോക്കി ഇരിക്കുകയാണെന്ന് നിങ്ങള്‍ക്കറിയാമോ?" അദ്ദേഹം ചോദിച്ചു.


നിങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചാല്‍, നിങ്ങള്‍ അര മണിക്കൂർ റീല്‍സ് കാണുകയും 12 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യും," കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പിന്നാക്ക വിഭാഗങ്ങള്‍, ദലിതർ, എസ്‌സി/എസ്‌ടി വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉയർന്ന പദവികള്‍ വഹിക്കുന്നില്ലെന്ന് യാത്രയ്ക്കിടെ നിരവധി തവണ ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി, അവരുടെ പ്രാതിനിധ്യമില്ലായ്മയ്‌ക്കെതിരായ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയിരുന്നു.


"ഞങ്ങള്‍ ഏതെങ്കിലും കമ്ബനിയുടെ ജീവനക്കാരുടെ പട്ടിക എടുത്താല്‍, ഉടമകളുടെ പട്ടിക എടുത്താലും ഒരു പിന്നാക്ക-ദലിത് ഉടമയെപ്പോലും കണ്ടെത്താനാവില്ല. മാധ്യമ സ്ഥാപനങ്ങളുടെയോ സ്വകാര്യ കോളേജുകളുടെയോ ഉടമസ്ഥരുടെയോ പട്ടിക എടുക്കുക. ഹൈക്കോടതികളിലെ ജഡ്‌ജിമാർ, അതേ മൂന്നോ നാലോ ശതമാനം ആളുകള്‍ (ഉന്നത ജാതിയില്‍ നിന്നുള്ളവർ) ഈ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു." രാഹുല്‍ ചൂണ്ടിക്കാട്ടി.


രാജ്യത്ത് ചെറുകിട കർഷകരെയും വ്യാപാരികളെയും ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. "നിങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു, നിങ്ങള്‍ ഇല്ലാതാക്കപ്പെടുന്നു. ഇന്ത്യയിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാൻ ഇക്കൂട്ടർ ആഗ്രഹിക്കാത്തതിനാലാണ് പരീക്ഷാ പേപ്പർ ചോർന്നത്. അവർക്ക് ഒരിക്കലും തൊഴില്‍ നല്‍കാൻ കഴിയില്ല, "കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.



WEB DESK
Next Story
Share it