Begin typing your search...

പ്രശസ്ത ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

പ്രശസ്ത ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രശസ്ത ഗസൽ ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ പതിനൊന്നോടെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചു. ഹിന്ദി സിനിമയ്ക്കും ഇന്ത്യൻ പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നൽകിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു. സംഗീതത്തിന് നൽകിയ സംഭാവനകൾക്കായി 2006-ൽ രാജ്യം അദ്ദേഹം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. ശ്രുതിമധുരമായ ശബ്ദവും ഹൃദ്യമായ വരികളും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച പങ്കജ് ഉദാസ് 1980കൾ മുതൽ ഇന്ത്യൻ ഗസൽ സംഗീത രംഗത്തെ ജനപ്രിയ ശബ്ദമായിരുന്നു. 1980ൽ ഗസൽ ആൽബം 'ആഹതി'ലൂടെയാണ് പങ്കജ് ഉദാസ് പ്രേഷകർക്കിടയിൽ സ്വീകാര്യനാകുന്നത്. പിന്നീട് 'മുകരാർ', 'തരന്നും', 'മെഹ്ഫിൽ' തുടങ്ങിയ ഹിറ്റുകളും സമ്മാനിച്ചു.

'നാം', 'സാജൻ', 'മൊഹ്റ' എന്നിവയുൾപ്പെടെ ഹിന്ദി ചിത്രങ്ങളിലൂടെ പിന്നണി ഗായകനെന്ന നിലയിൽ പങ്കജ് ഉദാസ് ബോളിവുഡിൽ തിളങ്ങി. മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ നാമിലെ 'ചിട്ടി ആയി ഹേ', എന്ന ഗാനം ഇന്ത്യയിലുടനീളം അദ്ദേഹത്തിന് വൻ ആരാധകരെ സൃഷ്ടിച്ചു. 1998ൽ പുറത്തിറങ്ങിയ പ്രവീൺ ഭട്ട് ചിത്രം 'ഏക് ഹി മഖ്സദി'ലെ ചാന്ദി ജൈസ രംഗ് ഹേ, അതേ വർഷം തന്നെ റിലീസായ ഫിറോസ് ഖാന്റെ ആക്ഷൻ ത്രില്ലർ 'ദയാവനി'ലെ 'ആജ് ഫിർ തുംപേ', 1991ൽ പുറത്തിറങ്ങിയ ലോറൻസ് ഡിസൂസയുടെ റൊമാന്റിക് ചിത്രം 'സാജനി'ലെ 'ജീയേ കൈസെ', അബ്ബാസ്-മുസ്താന്റെ 1993-ലെ റിവഞ്ച് ത്രില്ലർ 'ബാസിഗറി'ലെ 'ചുപനാ ഭി നഹി ആതാ' എന്നിവയും ശ്രദ്ധേയമായി.

'ജീയേ തോ ജീയേ കൈസേ', 'ഔർ ആഹിസ്ത കിജിയേ ബാത്തേൻ', 'നാ കജ്രേ കി ധർ' എന്നിവയും പങ്കജ് ഉദാസിന്റെ പ്രധാനപ്പെട്ട ജനപ്രിയ ഗാനങ്ങളിൽ ചിലതാണ്. നിരവധി ആൽബങ്ങൾ പുറത്തിറക്കിയ അദ്ദേഹം ലോകമെമ്പാടും സംഗീതകച്ചേരികൾ അവതരിപ്പിച്ചു. ഹിന്ദി സിനിമയ്ക്കും ഇന്ത്യൻ പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നൽകിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു. സംഗീതത്തിന് നൽകിയ സംഭാവനകൾക്കായി 2006-ൽ രാജ്യം അദ്ദേഹം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. ശ്രുതിമധുരമായ ശബ്ദവും ഹൃദ്യമായ വരികളും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച പങ്കജ് ഉദാസ് 1980കൾ മുതൽ ഇന്ത്യൻ ഗസൽ സംഗീത രംഗത്തെ ജനപ്രിയ ശബ്ദമായിരുന്നു. 1980ൽ ഗസൽ ആൽബം 'ആഹതി'ലൂടെയാണ് പങ്കജ് ഉദാസ് പ്രേഷകർക്കിടയിൽ സ്വീകാര്യനാകുന്നത്. പിന്നീട് 'മുകരാർ', 'തരന്നും', 'മെഹ്ഫിൽ' തുടങ്ങിയ ഹിറ്റുകളും സമ്മാനിച്ചു.

'നാം', 'സാജൻ', 'മൊഹ്റ' എന്നിവയുൾപ്പെടെ ഹിന്ദി ചിത്രങ്ങളിലൂടെ പിന്നണി ഗായകനെന്ന നിലയിൽ പങ്കജ് ഉദാസ് ബോളിവുഡിൽ തിളങ്ങി. മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ നാമിലെ 'ചിട്ടി ആയി ഹേ', എന്ന ഗാനം ഇന്ത്യയിലുടനീളം അദ്ദേഹത്തിന് വൻ ആരാധകരെ സൃഷ്ടിച്ചു. 1998ൽ പുറത്തിറങ്ങിയ പ്രവീൺ ഭട്ട് ചിത്രം 'ഏക് ഹി മഖ്സദി'ലെ ചാന്ദി ജൈസ രംഗ് ഹേ, അതേ വർഷം തന്നെ റിലീസായ ഫിറോസ് ഖാന്റെ ആക്ഷൻ ത്രില്ലർ 'ദയാവനി'ലെ 'ആജ് ഫിർ തുംപേ', 1991ൽ പുറത്തിറങ്ങിയ ലോറൻസ് ഡിസൂസയുടെ റൊമാന്റിക് ചിത്രം 'സാജനി'ലെ 'ജീയേ കൈസെ', അബ്ബാസ്-മുസ്താന്റെ 1993-ലെ റിവഞ്ച് ത്രില്ലർ 'ബാസിഗറി'ലെ 'ചുപനാ ഭി നഹി ആതാ' എന്നിവയും ശ്രദ്ധേയമായി.'ജീയേ തോ ജീയേ കൈസേ', 'ഔർ ആഹിസ്ത കിജിയേ ബാത്തേൻ', 'നാ കജ്രേ കി ധർ' എന്നിവയും പങ്കജ് ഉദാസിന്റെ പ്രധാനപ്പെട്ട ജനപ്രിയ ഗാനങ്ങളിൽ ചിലതാണ്. നിരവധി ആൽബങ്ങൾ പുറത്തിറക്കിയ അദ്ദേഹം ലോകമെമ്പാടും സംഗീതകച്ചേരികൾ അവതരിപ്പിച്ചു.

ശ്രുതിമധുരമായ ശബ്ദവും ഹൃദ്യമായ വരികളും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച പങ്കജ് ഉദാസ് 1980കൾ മുതൽ ഇന്ത്യൻ ഗസൽ സംഗീത രംഗത്തെ ജനപ്രിയ ശബ്ദമായിരുന്നു. 1980ൽ ഗസൽ ആൽബം 'ആഹതി'ലൂടെയാണ് പങ്കജ് ഉദാസ് പ്രേഷകർക്കിടയിൽ സ്വീകാര്യനാകുന്നത്. പിന്നീട് 'മുകരാർ', 'തരന്നും', 'മെഹ്ഫിൽ' തുടങ്ങിയ ഹിറ്റുകളും സമ്മാനിച്ചു. 'നാം', 'സാജൻ', 'മൊഹ്റ' എന്നിവയുൾപ്പെടെ ഹിന്ദി ചിത്രങ്ങളിലൂടെ പിന്നണി ഗായകനെന്ന നിലയിൽ പങ്കജ് ഉദാസ് ബോളിവുഡിൽ തിളങ്ങി. മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ നാമിലെ 'ചിട്ടി ആയി ഹേ', എന്ന ഗാനം ഇന്ത്യയിലുടനീളം അദ്ദേഹത്തിന് വൻ ആരാധകരെ സൃഷ്ടിച്ചു. 1998ൽ പുറത്തിറങ്ങിയ പ്രവീൺ ഭട്ട് ചിത്രം 'ഏക് ഹി മഖ്സദി'ലെ ചാന്ദി ജൈസ രംഗ് ഹേ, അതേ വർഷം തന്നെ റിലീസായ ഫിറോസ് ഖാന്റെ ആക്ഷൻ ത്രില്ലർ 'ദയാവനി'ലെ 'ആജ് ഫിർ തുംപേ', 1991ൽ പുറത്തിറങ്ങിയ ലോറൻസ് ഡിസൂസയുടെ റൊമാന്റിക് ചിത്രം 'സാജനി'ലെ 'ജീയേ കൈസെ', അബ്ബാസ്-മുസ്താന്റെ 1993-ലെ റിവഞ്ച് ത്രില്ലർ 'ബാസിഗറി'ലെ 'ചുപനാ ഭി നഹി ആതാ' എന്നിവയും ശ്രദ്ധേയമായി.

'ജീയേ തോ ജീയേ കൈസേ', 'ഔർ ആഹിസ്ത കിജിയേ ബാത്തേൻ', 'നാ കജ്രേ കി ധർ' എന്നിവയും പങ്കജ് ഉദാസിന്റെ പ്രധാനപ്പെട്ട ജനപ്രിയ ഗാനങ്ങളിൽ ചിലതാണ്. നിരവധി ആൽബങ്ങൾ പുറത്തിറക്കിയ അദ്ദേഹം ലോകമെമ്പാടും സംഗീതകച്ചേരികൾ അവതരിപ്പിച്ചു. ഗുജറാത്തിലെ ജെറ്റ്പൂരിൽ 1951 മേയ് 17നായിരുന്നു പങ്കജ് ഉദാസിന്റെ ജനനം. ഭാര്യ: ഫരീദ ഉദാസ്. മക്കൾ: നയാബ്, രേവ.മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ്, ഗസലിനുള്ള കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് എന്നിവ ഉൾപ്പടെയുള്ള നിരവധി പുരസ്‌കാരങ്ങൾ 40 വർഷത്തിലേറെ നീണ്ട സംഗീയയാത്രയിൽ പങ്കജ് ഉദാസിനെ തേടിയെത്തി. സഹോദരങ്ങളായ നിർമൽ ഉദാസും മൻഹർ ഉദാസും ഗായകരാണ്.

WEB DESK
Next Story
Share it