Begin typing your search...

നിപ്പ വൈറസ്; മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക

നിപ്പ വൈറസ്; മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോഴിക്കോട്ട് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, മാർഗനിർദേശങ്ങൾ പുറത്തിറക്കി അയൽ സംസ്ഥാനമായ കർണാടക. അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര, മൈസൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിലെ നിപ്പ ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, കേരളത്തിൽനിന്ന് വരുന്നവർക്കു നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അതേസമയം, കേരളത്തിൽനിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കും.

കർണാടകയിലെ സർക്കാർ മെഡിക്കൽ കോളജുകൾ, ജില്ലാ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസലേഷൻ വാർഡുകൾ തുറന്നു. നിപ്പ രോഗലക്ഷണങ്ങളുള്ളവർക്ക് 10 കിടക്കകളാണ് മാറ്റിവച്ചിരിക്കുന്നത്. ഓക്സിജൻ സിലിണ്ടറുകളുടെ കരുതൽ ശേഖരം ഉറപ്പ് വരുത്താനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.അനിൽകുമാറിന്റെ ഉത്തരവിൽ പറയുന്നു.

WEB DESK
Next Story
Share it