Begin typing your search...

ന്യൂസ്ക്ലിക്കിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി; പുരകായസ്തയും അമിത് ചക്രവര്‍ത്തിയും കസ്റ്റഡിയിൽ തുടരും

ന്യൂസ്ക്ലിക്കിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി; പുരകായസ്തയും അമിത് ചക്രവര്‍ത്തിയും കസ്റ്റഡിയിൽ തുടരും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന്യൂസ്‌ക്ലിക്ക് ഡയറക്ടർ പ്രബീർ പുരകായസ്തയും എച്ച് ആർ മാനേജർ അമിത് ചക്രവർത്തിയും നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഇരുവരെയും അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഡൽഹി പൊലീസിന്റെ അറസ്റ്റും എഫ്‌ഐആറും റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജികൾ നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് തുഷാർ റാവു ഗഡേലയുടെ ഉത്തരവ്. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്നാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്. ഒക്ടോബർ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രബീർ പുരകായസ്തയും അമിത് ചക്രവർത്തിയും.

അറസ്റ്റിനുള്ള കാരണം രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് പ്രബീറിന്റെ അഭിഭാഷകൻ കപിൽ സിബൽ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. ഒരു രൂപ പോലും ചൈനയിൽ നിന്ന് സഹായമായി ലഭിച്ചിട്ടില്ല. റിമാൻഡ് നടപടികൾ അഭിഭാഷകനെ അറിയിച്ചില്ല. എംത്രീഎം കേസിലെ സുപ്രീം കോടതി വിധിക്ക് എതിരാണ് അറസ്റ്റ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് അറസ്റ്റ്. റിമാൻഡിലുള്ള പ്രതികളുടെ എതിർപ്പ് മജിസ്ട്രേറ്റ് കോടതി കേട്ടില്ലെന്നും സീനിയർ അഭിഭാഷകൻ ദയാൻ കൃഷ്ണൻ വാദിച്ചു.

അറസ്റ്റിനുള്ള കാരണങ്ങൾ റിമാൻഡ് റിപ്പോർട്ടിലുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. കേസ് ഡയറി പരിശോധിക്കുമ്പോൾ കാര്യങ്ങളിൽ വ്യക്തത വരും. നിയമത്തിന്റെ സാങ്കേതികതകൾ മാത്രം ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. എംത്രീഎം കേസിലെ വിധി ന്യൂസ് ക്ലിക് കേസിലെ അറസ്റ്റിൽ ബാധകമല്ലെന്നുമായിരുന്നു ഡൽഹി പൊലീസിന്റെ വാദം.

WEB DESK
Next Story
Share it