Begin typing your search...

'വിജയവുമില്ലാതെ ഒരേ ജോലി ചെയ്യുമ്പോൾ ഇടവേള എടുക്കുന്നതിൽ കുഴപ്പമില്ല'; രാഹുലിന് ഉപദേശവുമായി പ്രശാന്ത് കിഷോർ

വിജയവുമില്ലാതെ ഒരേ ജോലി ചെയ്യുമ്പോൾ ഇടവേള എടുക്കുന്നതിൽ കുഴപ്പമില്ല; രാഹുലിന് ഉപദേശവുമായി പ്രശാന്ത് കിഷോർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. എല്ലാ പ്രായോഗികതകളിലും രാഹുൽ​ഗാന്ധി തൻ്റെ പാർട്ടിയെ നിയന്ത്രിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 10 വർഷമായി കോൺഗ്രസിനെ നയിക്കാൻ കഴിയാതെ വന്നിട്ടും മാറിനിൽക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോറിന്റെ പരാമർശം.

തൻ്റെ അഭിപ്രായത്തിൽ ഇത് ജനാധിപത്യ വിരുദ്ധം കൂടിയാണ്. "കഴിഞ്ഞ 10 വർഷമായി നിങ്ങൾ ഒരു വിജയവുമില്ലാതെ ഒരേ ജോലി ചെയ്യുമ്പോൾ, ഇടവേള എടുക്കുന്നതിൽ കുഴപ്പമില്ല. അഞ്ച് വർഷത്തേക്ക് അത് മറ്റാരെയെങ്കിലും ചെയ്യാൻ അനുവദിക്കണം.

നിങ്ങളുടെ അമ്മ അത് ചെയ്തു,"പ്രശാന്ത് കിഷോർ പറഞ്ഞു. ഭർത്താവ് രാജീവ് ഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനും 1991-ൽ പിവി നരസിംഹ റാവുവിനെ ചുമതലയേൽക്കാനുമുള്ള സോണിയാ ഗാന്ധിയുടെ തീരുമാനം സൂചിപ്പിച്ച് കൊണ്ടായിരുന്നു പ്രശാന്ത് കിഷോറിന്റെ പരാമർശം.

ലോകമെമ്പാടുമുള്ള നല്ല നേതാക്കളുടെ ഒരു പ്രധാന ഗുണം അവർക്ക് എന്താണ് കുറവുള്ളതെന്ന് അവർക്കറിയാം, ആ വിടവുകൾ നികത്താൻ സജീവമായി നോക്കുന്നു എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാഹുൽ ഗാന്ധിക്ക് എല്ലാം അറിയാമെന്ന് തോന്നുന്നു. സഹായത്തിൻ്റെ ആവശ്യകത നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ആർക്കും നിങ്ങളെ സഹായിക്കാൻ കഴിയില്ല. തനിക്ക് ശരിയെന്ന് തോന്നുന്നത് നടപ്പിലാക്കാൻ കഴിയുന്ന ഒരാളെ ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

എന്നാലത് സാധ്യമല്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചുകൊണ്ട് താൻ പിന്നോട്ട് പോകുമെന്നും മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കാൻ അനുവദിക്കുമെന്നും രാഹുൽ​ഗാന്ധി പറഞ്ഞിരുന്നു. പക്ഷേ, ഫലത്തിൽ, താൻ എഴുതിയതിന് വിരുദ്ധമായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

WEB DESK
Next Story
Share it