Begin typing your search...

ഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 69 ആയി; ആശുപത്രിയിൽ 81 കുട്ടികൾ

ഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 69 ആയി; ആശുപത്രിയിൽ 81 കുട്ടികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യൻ നിർമിത കഫ് സിറപ്പ് കഴിച്ച് ആഫ്രിക്കയിലെ ഗാംബിയയിൽ മരിച്ച കുട്ടികളുടെ എണ്ണം 69 ആയി. മരുന്നു കഴിച്ചതിനെത്തുടർന്ന് വൃക്ക തകരാറിലായി മൂന്ന് കുട്ടികളെക്കൂടി പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരും മരിച്ചതോടെ മരണനിരക്ക് 69 ആയിരിക്കുകയാണ്.

ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് സിറപ്പുകൾക്കെതിരേയാണ് ആരോപണം. സെപ്റ്റംബർ 29-ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്‌ള്യു.എച്ച്.ഒ.) ഡി.സി.ജി.ഐ.ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ലോകാരോഗ്യസംഘടനയും ഗാംബിയയും അന്വേഷണം നടത്തുന്നുണ്ട്.

നാല് മരുന്നുകളിലും വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിത അളവിൽ അടങ്ങിയതായി രാസപരിശോധനയിൽ തെളിഞ്ഞിരുന്നു.

നിലവിൽ എൺപത്തിയൊന്ന് കുട്ടികൾ സമാനമായ ആരോഗ്യ പ്രശ്‌നവുമായി ആശുപത്രിയിൽ ജീവനോട് മല്ലിട്ടു കൊണ്ടിരിക്കുകയാണെന്ന് ഗാംബിയൻ അധികൃതർ പറയുന്നു. കുട്ടികളുടെ മരണത്തോടെ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെറെകുണ്ടയിലെ സ്‌ക്വയറിൽ നിരവധി പേരാണ് അണിനിരന്നത്. നാലുദിവസത്തോളമെടുത്താണ് കുട്ടികളുടെ മരണങ്ങൾ വൃക്ക തകരാറിലായതിനെ തുടർന്നാണ് എന്നും ചുമമരുന്നുകളുമായി ബന്ധമുണ്ടെന്നും ഗാംബിയൻ അധികൃതർ തിരിച്ചറിഞ്ഞത്. സെനെഗളിലേക്ക് അയച്ച രക്തപരിശോധനയിൽ നിന്നാണ് മരണകാരണങ്ങൾ പുറത്തുവന്നത്. ഇത്തരം കേസുകൾ പരിശോധിച്ച് അറിയുന്നതിനുള്ള മാർഗങ്ങൾ ഗാംബിയയിൽ ഇല്ലാത്തതും നിർണയത്തിന് തടസ്സമായി. മലേറിയ, ആസ്ത്മ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള ചികിത്സയാണ് അതുവരെ കുട്ടികൾക്ക് ഡോക്ടർമാർ നൽകിയിരുന്നത്.

അതേസമയം സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ, ഹരിയാണ ഡ്രഗ്‌സ് കൺട്രോൾ അടക്കമുള്ള ആരോഗ്യ വിഭാഗത്തിന്റെ എല്ലാ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കാറുണ്ടെന്ന് മെയ്‌ഡെൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഡയറക്ടർ വിവേക് ഗോയൽ വ്യക്തമാക്കി. സംഭവം ഞെട്ടലുളവാക്കിയെന്നും അഗാധ ദുഃഖത്തിലാണെന്നും വിവേക് അറിയിച്ചു.

Ammu
Next Story
Share it