Begin typing your search...

കോൺഗ്രസ് വന്നാൽ രാജ്യത്തെ സ്വത്ത് മുസ്ലീങ്ങൾക്കെന്ന പ്രസ്താവന; പ്രധാനമന്ത്രിക്കെതിരെ പരാതി നൽകാൻ പ്രതിപക്ഷം

കോൺഗ്രസ് വന്നാൽ രാജ്യത്തെ സ്വത്ത് മുസ്ലീങ്ങൾക്കെന്ന പ്രസ്താവന; പ്രധാനമന്ത്രിക്കെതിരെ പരാതി നൽകാൻ പ്രതിപക്ഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ പരാതി നൽകാൻ പ്രതിപക്ഷം. ആദ്യഘട്ട തിരഞ്ഞെടുപ്പിലെ തിരിച്ചടി മനസിലാക്കി മോദി വർഗീയ കാർഡിറക്കുകയാണ് എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം കണക്കാക്കി അതിന്റെ വിവരമെടുക്കുമെന്നും പിന്നീട് ആ സ്വത്ത് കോൺഗ്രസ് വിതരണം ചെയ്യുമെന്നും രാജ്യത്തിന്റെ സ്വത്തിൽ കോൺഗ്രസിന് അവകാശമുണ്ടെന്ന് മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ട് എന്നുമാണ് രാജസ്ഥാനിലെ ബനസ്വാരയിൽ നടന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ മോദി പറഞ്ഞത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രതികരണം.

കോൺഗ്രസ്, രാജ്യത്തിൻറെ സമ്പത്ത് മുസ്ലീങ്ങൾക്ക് നൽകും, കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും ആ സമ്പത്ത് കൊടുക്കേണ്ടതുണ്ടോ എന്നുതുടങ്ങുന്ന മോദിയുടെ പരാമർശങ്ങളാണ് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയിൽ ഇത്ര അധ:പതിച്ചിട്ടില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. അധികാരത്തിന് വേണ്ടി കള്ളം പറയുക, അറിയുന്ന കാര്യങ്ങളെക്കുറിച്ച് തെറ്റായ പരാമർശം നടത്തുക, എതിരാളികൾക്കെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുക എന്നിവ ബിജെപിയുടെയും സംഘത്തിന്റെയും പ്രത്യേകതയാണെന്ന് ഖാർഗെ പ്രതികരിച്ചു.

പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷ,ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നു, ഏകാധിപതി നിരാശയിലെന്നും സിപിഎം 'എക്‌സി'ലൂടെ് നിലപാട് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിക്കാനാണ് തൃണമൂൽ കോൺഗ്രസിൻറെ തീരുമാനം. പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയും മോദിക്കും ബിജെപിക്കും സർവസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുകയാണെന്നആക്ഷേപവും തൃണമൂൽ കോൺഗ്രസ് ഉന്നയിച്ചു.

WEB DESK
Next Story
Share it