Begin typing your search...

അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്ന് ചാടി മരിച്ച ഇന്ത്യക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞു; കുട്ടികളെ 38കാരി കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്

അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്ന് ചാടി മരിച്ച ഇന്ത്യക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞു; കുട്ടികളെ 38കാരി കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈറ്റിലെ അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്ന് ചാടി മരിച്ചത് ഇന്ത്യക്കാരിയായ യുവതിയാണെന്ന് തിരിച്ചറിഞ്ഞു. തമിഴ്‌നാട് ചിദംബരം കടലൂർ സ്വദേശിനി അഖില കാർത്തികേയൻ ആണ് രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുട്ടികളെ അപ്പാർട്ട്‌മെന്റിനുള്ളിലെ മുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തതെന്നാണ് ആദ്യം തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്. യുവതിക്ക് 38 വയാസാണ്.

കുവൈറ്റിലെ ഫഹാഹീലിലെ ഒരു അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്നാണ് യുവതി താഴേക്ക് ചാടിയത്. കഴിഞ്ഞ ദിവസം കുവൈറ്റ് മാധ്യമങ്ങൾ ആണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്. യുവതിയുടെ രണ്ട് മക്കൾ 10 വയസുള്ള ജീവിതേഷ്, 13 വയസുള്ള യാഴിന് എന്നിവരെയാണ് മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ യുവതിയെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. യുവതി ഇന്ത്യക്കാരിയാണെന്ന വിവരം ആദ്യം തന്നെ പുറത്തുവിട്ടിരുന്നു.

കുവൈറ്റ് പോലീസ്, ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ, പബ്ലിക് സെക്യൂരിറ്റി സംഘം, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിരുന്നു. യുവതി ചാടിയ അപ്പാർട്ട്‌മെന്റ് അകത്ത് നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. അന്വേഷണ സംഘം വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. ഇവിടെ എത്തിയപ്പോൾ ആണ് കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്.

എഞ്ചിനീയറിങ് ബിരുദധാരിയാണ് ഈ യുവതി. കുടുംബത്തോടൊപ്പം വർഷങ്ങളായി കുവൈറ്റിൽ ആണ് താമസിക്കുന്നത്. ഭർത്താവ് കാർത്തികേയൻ കുവൈറ്റിൽ ഓയിൽ മേഖലയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. കുവൈറ്റ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഹ്മദി ഗവർണറേറ്റ് റിസർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം ആണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Aishwarya
Next Story
Share it