Begin typing your search...

പ്രവാസിയെ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന് പരാതി ; തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കുറ്റവിമുക്തനാക്കി

പ്രവാസിയെ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന് പരാതി ; തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കുറ്റവിമുക്തനാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസിയെ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിൽ തെളിവുകളുടെ അഭാവത്തിൽ സർക്കാരുദ്യോഗസ്ഥനെ കോടതി വെറുതെ വിട്ടു. കുവൈത്തില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ഫോണ്‍ തട്ടിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നുമായിരുന്നു കേസ്. എന്നാൽ മതിയായ തെളിവുകളുടെ അഭാവത്തിൽ കുവൈത്ത് അപ്പീല്‍ കോടതിയാണ് ഉദ്യോഗസ്ഥനെ 15 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കി വെറുതെ വിട്ടത്.

ഉദ്യോഗസ്ഥന്റെ ജോലിസ്ഥലത്ത് എത്തിയ തന്നെ മര്‍ദ്ദിച്ചെന്നും അവഹേളിച്ചെന്നുമാണ് പ്രവാസി പരാതി നല്‍കിയത്. ഉദ്യോഗസ്ഥന്‍ പ്രവാസിയെ സെവന്‍ത് റിങ് റോഡിലുള്ള കന്നുകാലികളെ പരിപാലിക്കുന്ന സ്ഥലത്ത് കൊണ്ടു പോയി മുഖത്ത് ഇടിച്ചെന്നും വസ്ത്രങ്ങള്‍ അഴിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിച്ച ശേഷം ഇയാളുടെ ഫോണ്‍ കൈക്കലാക്കുകയും ചെയ്‌തെന്നാണ് പരാതി. എന്നാല്‍ ഉദ്യോഗസ്ഥന് വേണ്ടി വാദിച്ച അഭിഭാഷകന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവത്തെ കുറിച്ച് യുക്തിരഹിതമായ കാര്യങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും, പരാതിക്കാരനെ അവഹേളിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടർന്ന് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

Krishnendhu
Next Story
Share it