Begin typing your search...

പുലി ചത്ത കേസിൽ ചോദ്യം ചെയ്തു; ജീവനൊടുക്കി ടാപ്പിംഗ് തൊഴിലാളി

പുലി ചത്ത കേസിൽ ചോദ്യം ചെയ്തു; ജീവനൊടുക്കി ടാപ്പിംഗ് തൊഴിലാളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുലി ചത്ത കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് ചോദ്യം ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ടാപ്പിംഗ് തൊഴിലാളി. പാലക്കാട് മംഗലം ഡാമിനടുത്തെ ഓടംതോട് സ്വദേശി സജീവിനെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. 54 വയസായിരുന്നു പ്രായം. വനം വകുപ്പിന്റെ മാനസിക പീഡനവും ഭീഷണിയും മൂലമാണ് സജീവ് ജീവനൊടുക്കിയത് എന്ന് ആരോപിച്ച് പ്രദേശത്തെ കർഷകർ അടക്കം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ മൃതദേഹവുമായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു.മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധം. കഴിഞ്ഞമാസം ഓടംതോടിലെ സ്വകാര്യ ഭൂമിയിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വനം വകുപ്പ് സജീവിനെ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു.

WEB DESK
Next Story
Share it