Begin typing your search...

കേരളത്തിൽ ജനപ്രീതി ഇടിഞ്ഞ് രണ്ട് കോൺഗ്രസ് എംപിമാർ; മൂന്നിടങ്ങളിൽ വിജയം എളുപ്പമല്ല; കനഗോലു

കേരളത്തിൽ ജനപ്രീതി ഇടിഞ്ഞ് രണ്ട് കോൺഗ്രസ് എംപിമാർ; മൂന്നിടങ്ങളിൽ വിജയം എളുപ്പമല്ല; കനഗോലു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് രണ്ട് കോൺഗ്രസ് എംപിമാരുടെ ജനപ്രീതി കുറഞ്ഞെന്ന് സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്. കണ്ണൂർ, തൃശ്ശൂർ, കോഴിക്കോട് മണ്ഡലങ്ങൾ അത്രകണ്ട് സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഐഎം മണ്ഡലമായിരുന്ന ആലത്തൂരിൽ നിന്നും വിജയിച്ച രമ്യ ഹരിദാസ്, മൂന്ന് തവണയും പത്തനംതിട്ടയിൽ നിന്ന് ജയിച്ചു കയറി നാലാം തവണ അങ്കത്തിന് ഒരുങ്ങുന്ന ആന്റോ ആന്റണി എന്നിവരുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചുവെന്നാണ് വിലയിരുത്തൽ.

പാർട്ടി പ്രവർത്തകർ തന്നെ ആന്റോക്കെതിരെ രംഗത്തെത്തിയ സാഹചര്യം കൂടി ചൂണ്ടികാട്ടിയാണ് റിപ്പോർട്ട്. അതേസമയം മണ്ഡലം പ്രസിഡണ്ടുമാരെയും ബ്ലോക്ക് പ്രസിഡണ്ടുമാരെയും നിയമിക്കുന്നതിൽ അടക്കം ആന്റോ ആന്റണി എടുത്ത നിലപാട് എതിർപ്പുകൾ ഒരു പരിധിവരെ കുറച്ചിട്ടുണ്ട് എന്നും കണക്ക് കൂട്ടുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കരുവന്നൂർ ബാങ്ക് അടക്കമുള്ള സഹകരണ വിഷയങ്ങളും വിലക്കയറ്റവും കാര്യമായി ജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ആയാൽ ജനപ്രീതിയിലെ അളവ് ഒരു പരിധിവരെ മറികടക്കാൻ ആകുമെന്നും കനഗോലുവിന്റെ റിപ്പോർട്ട് പറയുന്നു. ശബരിമല വിഷയം കത്തിക്കയറി നിന്ന സാഹചര്യം, പ്രധാനമന്ത്രിയാകുമെന്ന് വിലയിരുത്തിയ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയത് ഇതുരണ്ടും കഴിഞ്ഞ തവണ കോൺഗ്രസിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചെങ്കിലും ഇത്തവണ കാര്യങ്ങൾ അത്രകണ്ട് ശുഭകരമല്ലെന്നാണ് വിലയിരുത്തൽ. എം കെ രാഘവന്റെ കോഴിക്കോട്, നിലവിൽ സിറ്റിംഗ് എംപിയായ കെ സുധാകരന്റെ കണ്ണൂർ, ടി എൻ പ്രതാപൻ എംപിയായ തൃശ്ശൂർ എന്നിവിടങ്ങളിൽ വിജയം എളുപ്പമല്ല. നിലവിലെ സാഹചര്യം എതിർ സ്ഥാനാർത്ഥികളായി എത്താൻ സാധ്യതയുള്ളവരുടെ പേരുകൾ എന്നിവയും പൊതുഅഭിപ്രായവും പരിഗണിച്ചാണ് നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

ജനപ്രീതി വീണ്ടെടുക്കാനും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ എങ്ങനെ നിലനിർത്താം എന്നത് സംബന്ധിച്ചും കനഗോലുവിനോട് നിർദ്ദേശങ്ങൾ നൽകാനും കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

WEB DESK
Next Story
Share it