Begin typing your search...

'726 ക്യാമറകൾ 'പണി തുടങ്ങി': മുന്നറിയിപ്പ് നോട്ടിസ് അയച്ചു

726 ക്യാമറകൾ പണി തുടങ്ങി: മുന്നറിയിപ്പ് നോട്ടിസ് അയച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി. ഈ മാസം 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ 'മനോരമ ഓൺലൈനോട്' പറ‍ഞ്ഞു. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് മേയ് 19 വരെ പിഴ ഒഴിവാക്കാനും അതുവരെ ബോധവൽക്കരണ നോട്ടിസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു.

ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ലെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും നിയമങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കും. റോഡ് ക്യാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ചിത്രം കേന്ദ്ര കൺട്രോൾ റൂമിലേക്കാണ് അയയ്ക്കുന്നത്. ജീവനക്കാർ കംപ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം നിയമലംഘനം നടന്നതായി വാഹന ഉടമയ്ക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകും. പിഴ ഈടാക്കാൻ സർക്കാർ തീരുമാനിക്കുന്ന തീയതി മുതൽ ജീവനക്കാർ ദൃശ്യം പരിശോധിച്ച് കേന്ദ്ര സർക്കാരിന്റെ ഐടിഎംഎസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം) സർവറിലേക്ക് അപ്‌ലോഡ് ചെയ്യും.

മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഈ ഡേറ്റ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമെന്നു കെൽട്രോൺ അധികൃതർ പറ‍ഞ്ഞു. നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ അംഗീകാരം നൽകി ഇ–ചെലാൻ അയയ്ക്കാനായി ഐടിഎംഎസ് സർവറിലേക്ക് അയയ്ക്കും. വാഹനത്തിന്റെ വിവരങ്ങൾ വാഹൻ സോഫ്റ്റ്‌വെയറിൽനിന്ന് ലഭിക്കും. വാഹന ഉടമകളുടെ നമ്പരിലേക്ക് എസ്എംഎസ് പോകും. അതോടൊപ്പം സർക്കാരിന്റെ കൺട്രോൾ റൂമിലേക്ക് ചെലാൻ കോപ്പി എത്തും. ചെലാന്റെ കോപ്പി എടുത്ത് ഉദ്യോഗസ്ഥരുടെ ഒപ്പ് രേഖപ്പെടുത്തി തപാലിൽ അയയ്ക്കും. ഒരു മാസം 25 ലക്ഷംവരെ ചെലാനുകൾ അയയ്ക്കാൻ കഴിയും.

ചെലാൻ അയയ്ക്കുന്ന പ്രവർത്തനത്തിനായി കൺട്രോൾ റൂമുകളില്‍ 70 ജീവനക്കാരെ നിയമിച്ചു. കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. മോട്ടർ വാഹന വകുപ്പ് റോഡുകളിൽ സ്ഥാപിച്ച 726 ക്യാമറകളിൽ 8 ക്യാമറകളാണ് അമിതവേഗം കണ്ടെത്തുന്നത്. ഇതിൽ 4 എണ്ണം വാഹനങ്ങളിലും 4 എണ്ണം വിവിധ ജംക്‌‌ഷനുകളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ക്യാമറകളിലാണ് ഹെൽമറ്റ്– സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം, തെറ്റായ ദിശയിലെ പാർക്കിങ്, ചുവപ്പ് ലൈറ്റ് മറികടക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നത്.

WEB DESK
Next Story
Share it