Begin typing your search...

ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം: പ്രതികരിച്ച് സുധീഷ്

ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം: പ്രതികരിച്ച് സുധീഷ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മോശമായി പെരുമാറിയെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് നടൻ സുധീഷ്. ഒരുമിച്ച് യാത്ര ചെയ്യാം, ടൂർ പോകാം എന്നൊക്കെ സുധീഷ് പറഞ്ഞുവെന്നും മോശമായി പെരുമാറിയെന്നും ജൂനിയർ ആർടിസ്റ്റ് ജുബിത ആണ്ടിയാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഈ ആരോപണങ്ങളെല്ലാം നടൻ നിഷേധിച്ചു.

'എന്തടിസ്ഥാനത്തിലാണ് ജുബിത അങ്ങനെ പറഞ്ഞത്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഞാൻ ചെയ്യാത്ത കാര്യമാണത്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് ആലോചിക്കും'- നടൻ വ്യക്തമാക്കി.

സുധീഷ് നന്നായി കളവ് പറയുന്ന വ്യക്തിയാണെന്നാണ് നടന്റെ പ്രതികരണത്തിന് ജുബിത മറുപടി നൽകിയത്. നടൻ പറഞ്ഞ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്. ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. മനസ് വേദനിച്ചതുകൊണ്ടാണ് ഇപ്പോഴും ഓർത്തിരിക്കുന്നത്. കളവ് പറഞ്ഞ് ഒന്നും നേടാനില്ല. ഇക്കാര്യം ആദ്യമായല്ല പുറത്തുപറയുന്നത്. ഭയക്കേണ്ട ആവശ്യമില്ലെന്നും ജുബിത വ്യക്തമാക്കി.

നടനും മുൻ അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെയും ജുബിത ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. താരസംഘടനയായ അമ്മയിലെ അംഗത്വ ഫീസിനുപകരം അഡ്‌ജസ്‌റ്റ് ചെയ്യാൻ ഇടവേള ബാബു പറഞ്ഞുവെന്നാണ് ജുബിത വെളിപ്പെടുത്തിയത്.

'അമ്മയിൽ അംഗത്വ ഫീസിന് പകരം അഡ്‌ജസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ട് ലക്ഷത്തിനുപകരം അഡ്‌ജസ്‌റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്‌ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷ‌ം വേണ്ട, അവസരവും കിട്ടുമെന്ന് പറഞ്ഞു. അഡ്‌ജസ്‌റ്റ് ചെയ്‌താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാർ, സുധീഷ് എന്നിവരിൽ നിന്നും മോശം അനുഭവം ഉണ്ടായി. ഹരികുമാറിന്റെ സിനിമയിൽ അഭിനയിച്ചുകഴിഞ്ഞ് തൊട്ടടുത്ത ദിവസം വരാൻ പറഞ്ഞു. എന്നാൽ ഞാനത് നിരസിച്ചു. ഒരുമിച്ച് യാത്ര ചെയ്യാം, ടൂർ പോകാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്. ഏതൊരു ലൊക്കേഷനിൽ പോയാലും കുറച്ച് സമയത്തിനുള്ളിൽ അഡ്‌ജസ്‌റ്റുമെന്റിനെക്കുറിച്ച് പറയും. അഡ്‌ജസ്റ്റ് ചെയ്തുള്ള അവസരങ്ങൾ വേണ്ടെന്ന് പറഞ്ഞു. ഇപ്പോൾ അവസരങ്ങൾ ഇല്ല'- എന്നായിരുന്നു ജുബിത വ്യക്തമാക്കിയത്.

WEB DESK
Next Story
Share it