Begin typing your search...

കേരള പോലീസ് തലപ്പത്ത് അഴിച്ചുപണി

കേരള പോലീസ് തലപ്പത്ത് അഴിച്ചുപണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എ ഡി ജി പിയായിരുന്ന ടി കെ വിനോദ്കുമാറിന്‌ ഡി ജി പിയായി സ്ഥാനക്കയറ്റത്തോടെ വിജിലന്‍ ഡയറക്ടറായി നിയമിച്ചു. കൂടാതെ വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായും സ്ഥാനമാറ്റം നല്‍കി. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത് കുമാറിന് സായുധ പോലീസ് മേധാവിയുടെ അധിക ചുമതലകൂടി നല്‍കിയിട്ടുണ്ട്.

പുതിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവിയായി നിയമിച്ചിരിക്കുന്നത് കെ. പദ്മകുമാറിനെയാണ്. ഈ സ്ഥാനം വഹിച്ചിരുന്ന ഡോ. സന്‍ജീബ് കുമാര്‍ പത്‌ജോഷിയെ പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അധ്യക്ഷനായും നിയമിച്ചു. ജയില്‍ ഡി.ജി.പി.യായിരുന്ന കെ. പദ്മകുമാറിനു പകരമായി ആ സ്ഥാനത്തേക്ക് ബല്‍റാം കുമാര്‍ ഉപാധ്യായയെ നിയമിച്ചു.

സൈബര്‍ ഓപറേഷന്റെയും ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെയും ചുമതല ക്രൈം എ ഡി ജി പി എച്ച്. വെങ്കടേഷിന് നല്‍കി. ഇന്റലിജന്‍സ് ഐ ജി പി. പ്രകാശിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പുതിയ ഐ ജിയായും നിയമിച്ചു. കൊച്ചിയിലെ പോലീസ് ആന്‍ഡ് കമ്മിഷണര്‍ ഐ ജിയായിരുന്ന കെ. സേതുരാമനെ നോര്‍ത്ത് സോണിലെ ഐ.ജി.യായും സ്ഥാനമാറ്റം നൽകി നിയമിച്ചു. നോര്‍ത്ത് സോണ്‍ ഐ ജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തയെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ ജിയായും ട്രാഫിക്, റോഡ് സുരക്ഷാ വിഭാഗം ഐ ജിയായിരുന്ന എ. അക്ബറിനെ കോച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഐ ജിയായും നിയമിച്ചു.

WEB DESK
Next Story
Share it