Begin typing your search...

യോനോ ബ്ലോക്കായെന്ന് സന്ദേശം; ഒ.ടി.പി കൈവശപ്പെടുത്തി: കാഞ്ഞങ്ങാട് സ്വദേശിയുടെ 5.5 ലക്ഷംതട്ടി

യോനോ ബ്ലോക്കായെന്ന് സന്ദേശം;  ഒ.ടി.പി കൈവശപ്പെടുത്തി: കാഞ്ഞങ്ങാട് സ്വദേശിയുടെ 5.5 ലക്ഷംതട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യാജസന്ദേശമയച്ച്‌ ഒ.ടി.പി. നമ്പര്‍ കൈവശപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിയുടെ എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു.

കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് ഓഫീസിലെ ഓവര്‍സിയര്‍ ഹൊസ്ദുര്‍ഗ് ലഷ്മി വെങ്കടേശ്വര ക്ഷേത്രത്തിനടുത്തെ 'ദേവീകൃപ'യില്‍ കെ. മനോഹരയ്ക്കാണ് പണം നഷ്ടമായത്.

ജനുവരി 10-ന് രാവിലെ 11-ഓടെ ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണില്‍ യോനോ ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞ് സന്ദേശമെത്തി. തൊട്ടുപിന്നാലെ ഇതേ നമ്പറില്‍ വിളിച്ചു. ഇംഗ്ലീഷിലായിരുന്നു സംസാരം. ബാങ്കിന്റെ ഹെഡ് ഓഫീസില്‍നിന്നാണെന്നും ബ്ലോക്ക് മാറ്റാമെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടരെ മൂന്ന് ഒ.ടി.പി. നമ്പര്‍ മനോഹരയുടെ ഫോണിലേക്ക് വന്നു. ഒന്നിനു പിന്നാലെ ഒന്നായി മൂന്ന് നമ്പറും മനോഹര പറഞ്ഞുകൊടുത്തു. ബ്ലോക്ക് മാറ്റിയിട്ടുണ്ടെന്നു പറഞ്ഞ് ഫോണ്‍ കട്ടുചെയ്തു.

അല്പസമയത്തിനുള്ളില്‍ പണം പിൻവലിച്ചതായ സന്ദേമെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനോഹരയ്ക്ക് മനസ്സിലായത്. 5,54,000 രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. രണ്ടുതവണയായാണ് പണം പിൻവലിച്ചത്. ആദ്യം 4,99,900 രൂപയും പിന്നാലെ 50,000 രൂപയും. ഉടൻ ബാങ്കില്‍ വിളിച്ച്‌ വിവരം പറഞ്ഞു. ബാങ്കിന്റെ കൊല്‍ക്കത്ത ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നു മനസ്സിലായി. ബാങ്ക് അധികൃതര്‍ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്ബോഴേക്ക് 3,69,990 രൂപ എടുത്തിരുന്നു. മനോഹരയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി. സമാന രീതിയില്‍ കാഞ്ഞങ്ങാട്ട് മറ്റൊരാളുടെയും മടിക്കൈ സ്വദേശിനിയുടെയും അരലക്ഷം രൂപയോളം നഷ്ടമായി.

WEB DESK
Next Story
Share it