Begin typing your search...

കെഎസ്ആർടിസി ജീവനക്കാർ ഊതണമെന്ന് നിർദേശം; മന്ത്രിക്കെതിരെ തൊഴിലാളിസംഘടനകള്‍ രം​ഗത്ത്

കെഎസ്ആർടിസി ജീവനക്കാർ ഊതണമെന്ന് നിർദേശം;  മന്ത്രിക്കെതിരെ തൊഴിലാളിസംഘടനകള്‍ രം​ഗത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെഎസ്ആ‍ർടിസിയിലെ എല്ലാ പുരുഷ ജീവനക്കാർക്കിടയിൽ ബ്രത്ത്അനലൈസർ പരിശോധന നിർബന്ധമാക്കണമെന്ന ഗതാ​ഗത വകുപ്പ് മന്ത്രി ​ഗണേഷ് കുമാറിൻ്റെ തീരുമാനത്തിനെതിരെ തൊഴിലാളിസംഘടനകള്‍ രം​ഗത്ത്. ജീവനക്കാർ മദ്യപിച്ച് ജോലിക്കെത്തുന്നത് തടയുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം.

എന്നാൽ എല്ലാവരെയും പരിശോധിക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കും. യാത്രക്കാരോട് മോശമായി പെരുമാറുന്നതും ഡ്യൂട്ടിക്കിടയില്‍ മദ്യപിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും തൊഴിലാളി സംഘടന വ്യക്തമാക്കി. ജീവനക്കാരില്‍ ചെറിയവിഭാഗം മാത്രമാണ് ക്രമക്കേട് കാണിക്കുന്നത്. ഒന്നടങ്കം പരിശോധിക്കുന്നതും ആക്ഷേപിക്കുന്നതും ശരിയല്ലെന്ന് കെഎസ്ആര്‍ടിസി എപ്ലോയീസ് അസോസിയേഷന്‍ സിഐടിയു ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രന്‍ പറഞ്ഞു.

എല്ലാ ജീവനക്കാരിലും പരിശോധന നടത്തണമെന്ന നിര്‍ദേശത്തിനെതിരെയാണ് തൊഴിലാളി സംഘടനകൾ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതുവരെ പരിശോധിച്ചിരുന്നത് മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുള്ളവരെ മാത്രമായിരുന്നു. കെഎസ്ആർടിസിയിൽ ലഹരി വസ്തുക്കൾ ഉപയോ​ഗിക്കാത്ത ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. സംശയം തോന്നുന്നവരെ മാത്രം പരിശോധിക്കുന്ന പഴയ രീതി തന്നെ തുടരണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ മോശം പ്രവണതയെ വിമർശിച്ച് മന്ത്രിയും രംഗത്തെത്തിയിരുന്നു. ഡ്യൂട്ടിക്കെത്തുമ്പോള്‍ മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ ഒരു ദിവസത്തേക്കും ജോലിക്കിടയില്‍ പിടിക്കപ്പെട്ടാല്‍ അഞ്ചുദിവസത്തേക്കും മാറ്റിനിര്‍ത്തും. ആ ദിവസത്തെ സര്‍വീസ് പെന്‍ഷനുപോലും കണക്കാക്കില്ലെന്നും മന്ത്രി പറഞ്ഞു. മദ്യപിച്ച് ജോലിക്കെത്തുന്നവരും ഡ്യൂട്ടിക്കിടയില്‍ ലഹരി ഉപയോഗിക്കുന്നവരും കെഎസ്ആര്‍ടിസിയിലുണ്ടെന്നായിരുന്നു മന്ത്രിയുടെ വിമർശനം.

WEB DESK
Next Story
Share it