Begin typing your search...

കാഫിർ പോസ്റ്റ് വിവാദത്തിൽ പോലീസ് കേസെടുക്കാൻ മടിക്കുന്നു; സിപിഎംനേതാക്കളെ സംരക്ഷിക്കാനാണെന്ന് കെ.സുധാകരൻ

കാഫിർ പോസ്റ്റ് വിവാദത്തിൽ പോലീസ് കേസെടുക്കാൻ മടിക്കുന്നു; സിപിഎംനേതാക്കളെ സംരക്ഷിക്കാനാണെന്ന് കെ.സുധാകരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്സഭ തിരഞ്ഞെടുപ്പിൽ വർഗീയ വിദ്വേഷം പടർത്തുകയെന്ന ഉദ്ദേശത്തോടെ വടകരയിൽ കാഫിർ സ്‌ക്രീൻഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പോലീസ് കേസെടുക്കാൻ മടിക്കുന്നത് ഈ ഗൂഢാലോചനയിൽ പങ്കാളികളായ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.

നുണ ബോംബ് സൃഷ്ടിച്ച് മതവർഗീയത പ്രചരിപ്പിക്കാൻ ശ്രമിച്ചവരെ സംരക്ഷിക്കാൻ സിപിഎമ്മും പോലീസും ശ്രമിച്ചാൽ നാടിന്റെ മതേതരത്വം സംരക്ഷിക്കാൻ ഏതറ്റവരെയും പോകാൻ കോൺഗ്രസിന് മടിയില്ല. നാടിന്റെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചവർക്കെതിരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കണമെന്നും കെ.സുധാകരൻ വ്യക്തമാക്കി.

വെള്ളത്തിന് തീപിടിപ്പിക്കുന്ന ഈ വർഗീയ പ്രചരണത്തിന്റെ സൃഷ്ടാവ് സിപിഎമ്മാണെന്ന് തെളിഞ്ഞു. ബിജെപിയുമായുള്ള രഹസ്യ സഹവാസം സിപിഎമ്മിനെ വർഗീയ വിഷം ബാധിച്ച രാഷ്ട്രീയ പാർട്ടിയാക്കി മാറ്റി. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി നാട്ടിൽ മതസ്പർദ്ധ വളർത്തുന്ന ഹീനമായ നയം പിന്തുടരുന്ന സിപിഎമ്മിനെ കേരളസമൂഹം ഒറ്റപ്പെടുത്തണം. സിപിഎമ്മിനുള്ളത് കപട മതേതര മുഖമാണ്. നേതൃത്വത്തെ ബാധിച്ച ആശയപരമായ മൂല്യച്യുതിയും ജീർണ്ണതയും സിപിഎമ്മിനെ വർഗീയ കുപ്പത്തൊട്ടിയിലെത്തിച്ചു. സ്വാർത്ഥ രാഷ്ട്രീയ നേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവർഗീയത പ്രചരിപ്പിച്ച സിപിഎം കേരളീയ സമൂഹത്തോട് മാപ്പുപറയാൻ തയ്യാറാകണം.

ഹൈക്കോടതിയുടെ കർശന ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കാഫിർ സ്‌ക്രീൻഷോട്ട് പോസ്റ്റ് വിവാദത്തിൽ ഏതെങ്കിലും നിരപരാധികളെ പ്രതികളാക്കി തുടർന്നുള്ള വർഗീയ പ്രചരണ പ്രവർത്തനങ്ങൾക്കും സിപിഎമ്മും അവരുടെ പാദസേവകരായ പോലീസും ഒളിസേവ നടത്തുമായിരുന്നു. കാഫിർ വിവാദത്തിന് മുമ്പ്, ടി.പി.ചന്ദ്രശേഖരനെ വധിച്ച ശേഷവും മാഷാ അല്ലാഹ് സിറ്റക്കർ പതിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രതിസ്ഥാനത്ത് കൊണ്ടുവരാൻ സിപിഎം ശ്രമിച്ചത് കേരളം മറന്നിട്ടില്ല. ദേശീയതലത്തിൽ ബിജെപി അനുവർത്തിക്കുന്ന വർഗീയതയാണ് കേരളത്തിൽ സിപിഎം നടത്തുന്നത്. സിപിഎമ്മിൽ വർഗീയ സ്വാധീനം വളരുന്നുയെന്നതിന് തെളിവാണ് ലോകസ്ഭാ തിരഞ്ഞെടുപ്പിൽ സിപിഎം വോട്ടുകൾ വ്യാപകമായി ബിജെപിയിലേക്ക് ചോർന്നതെന്നും കെ.സുധാകരൻ പറഞ്ഞു.

ഒരു വർഗീയതയേയും കോൺഗ്രസ് താലോലിക്കാറില്ല. അതിനാലാണ് ഈ വിവാദം യുഡിഎഫ് പ്രവർത്തകരുടെ തലയിൽ കെട്ടിവെയ്ക്കാൻ സിപിഎം സ്ഥാനാർത്ഥിയും അവരുടെ മുഴുവൻ സംവിധാനവും കിണഞ്ഞ് പരിശ്രമിച്ചിട്ടും വടകരയിൽ ഉൾപ്പെടെയുള്ള കേരള ജനതയത് ഒന്നടങ്കം തള്ളിക്കളഞ്ഞത്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര നിലപാടുകൾക്ക് ഊണിലും ഉറക്കത്തിലും വർഗീയതയെ താലോലിക്കുന്ന സിപിഎം ബുദ്ധിജീവികളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

WEB DESK
Next Story
Share it