Begin typing your search...

'ഇസ്രയേൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനിയും ക്ഷമിക്കാനാകില്ല, സകലതും തകർക്കും'; മുന്നറിയിപ്പുമായി ഇറാൻ

ഇസ്രയേൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനിയും ക്ഷമിക്കാനാകില്ല, സകലതും തകർക്കും; മുന്നറിയിപ്പുമായി ഇറാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. സയണിസ്റ്റുകൾ അടങ്ങിയില്ലെങ്കിൽ ഇസ്രയേലിലെ സകല അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാൻ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ മുഹമ്മദ് ഹുസൈൻ ബഘേരി മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനിയും ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസങ്ങൾ ഇറാനും സഖ്യരാജ്യങ്ങൾക്കും വളരെ ദുഷ്‌കരമായിരുന്നുവെന്ന് ഹമാസ് തലവൻ ഇസ്മയിൽ ഹനിയ ടെഹ്റാനിൽ കൊല്ലപ്പെട്ട സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. യു.എസ്. പിന്തുണയോടെ സയണിസ്റ്റുകളുടെ ഭരണകൂടം കുറ്റകൃത്യങ്ങൾ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ റെവല്യൂഷണറി ഗാർഡ് നടത്തിയ മിസൈൽ ആക്രമണം ലക്ഷ്യം കണ്ടുവെന്നും ഇസ്രയേലിന്റെ സൈനിക താവളങ്ങൾ വരെ തങ്ങൾ ആക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊസാദിന്റെ ആസ്ഥാനവും നെവാറ്റിം, ഹത്സെരിം വ്യോമതാവളങ്ങളും തങ്ങളുടെ ലക്ഷ്യങ്ങളാണ്. അതേസമയം ഇസ്രയേലിലെ സാമ്പത്തിക, വ്യവസായ കേന്ദ്രങ്ങളെ തങ്ങൾ ലക്ഷ്യമിട്ടിട്ടില്ല എന്നും മേജർ ജനറൽ മുഹമ്മദ് ഹുസൈൻ പറഞ്ഞു. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം മേഖലയിലെ കുറ്റകൃത്യങ്ങൾ തുടരാനാണ് ഭാവമെങ്കിൽ കഴിഞ്ഞരാത്രിയിൽ നടന്നതിനേക്കാൾ മാരകമായ ആക്രമണങ്ങൾ വീണ്ടും നടത്തുമെന്നും ഇസ്രയേലിലെ സകലതും തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it