Begin typing your search...

16 വർഷം അന്വേഷിച്ചു; ഒടുവിൽ 'ആ പെൺകുട്ടി' താനാണെന്ന് പോളീഷ് യുവതി

16 വർഷം അന്വേഷിച്ചു; ഒടുവിൽ ആ പെൺകുട്ടി താനാണെന്ന് പോളീഷ് യുവതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആധുനികചരിത്രത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട, മുൻനിര കുറ്റാന്വേഷണ ഏജൻസികൾ അന്വേഷിച്ച തിരോധാനമാണ് മഡിലീൻ ബെത്ത് മക്കാൻ മിസിംഗ് കേസ്. ഒടുവിൽ, ഒരു തുമ്പും കിട്ടാതെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു പ്രമുഖരായ പല കുറ്റാന്വേഷകരും. 2007ൽ, അതായത് പതിനാറു വർഷം മുമ്പ് പോർച്ചുഗലിൽ അവധിക്കാലം ആഘോഷിക്കാനെത്തുമ്പോഴായിരുന്നു മഡിലീൻ ബെത്ത് മക്കാൻ എന്ന മൂന്നു വയസുകാരിയായ ബ്രിട്ടീഷ് പെൺകുട്ടിയെ കാണാതാകുന്നത്. പോർച്ചുഗലിലെ പ്രെയ്യ ഡ ലൂസിലെ അപ്പാർട്ട്മെന്റിലെ കിടപ്പുമുറിയിൽ അത്താഴം കഴിച്ചതിനുശേഷം തന്റെ ഇരട്ട സഹോദരങ്ങൾക്കൊപ്പം ഉറങ്ങുകയായിരുന്നു കുഞ്ഞു മഡിലീൻ. പിന്നീട് മഡിലീനെ ആരും കണ്ടിട്ടില്ല, കഴിഞ്ഞദിവസം ആ പെൺകുട്ടി താനാണെന്ന് പോളണ്ടിൽനിന്നുള്ള യുവതി അവകാശപ്പെട്ട് ലോകത്തിനുമുമ്പിൽ എത്തും വരെ..!

ജൂലിയ വെൻഡൽ എന്നാണ് യുവതിയുടെ ഇപ്പോഴത്തെ പേര്. സോഷ്യൽ മീഡിയയിലാണ് ജൂലിയ എന്ന മഡിലീൻ ബെത്ത് മക്കാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയത് ജർമൻ പൗരനാണെന്നും അയാൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിപ്പിക്കുന്ന മനോരോഗിയാണെന്നും വെളിപ്പെടുത്തുകയുണ്ടായി ജൂലിയ. മക്കാൻ കുടുംബത്തിന്റെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഡിഎൻഎ ടെസ്റ്റ് നടത്താൻ അവർ ഒരുങ്ങുകയാണെന്നുമുള്ള കാര്യങ്ങളും ജൂലിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

2003 മെയ് 12നാണ് മഡിലീൻ ബെത്ത് മക്കാൻ ജനിക്കുന്നത്. മഡിലീന്റെ മാതാപിതാക്കളായ കെയ്റ്റ് മക്കാനും ഗാരി മക്കാനുമായി വളരെയധികം രൂപസാദൃശ്യമുണ്ട് യുവതിക്ക്. കാണാതാകുമ്പോൾ മഡിലീന്റെ കണ്ണിനു ചെറിയ വൈകല്യമുണ്ടായിരുന്നു. ആ വൈകല്യം ജൂലിയയ്ക്കുമുണ്ട്. മക്കാൻ കുടുംബം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ റിസ്‌ക് എടുക്കുന്നില്ലെന്നു കുടുംബാംഗങ്ങളുമായി ബന്ധമുള്ള ഒരു വ്യക്തി പറഞ്ഞു. ' മഡിലീൻ താനാണെന്ന് അവകാശപ്പെട്ട് എത്തിയ യുവതിയുമായി ബന്ധപ്പെട്ടരേഖകൾ പരിശോധിക്കും. ജൂലിയയ്ക്ക് കാണാതായ മഡിലീന്റെ മാതാപിതാക്കളുമായി സാമ്യമുണ്ട്. ചിലപ്പോൾ അവൾ പറയുന്നതു ശരിയായിരിക്കാം. എന്നാൽ, അതെല്ലാം സ്ഥിരീകരിക്കേണ്ടതുണ്ട്'- അയാൾ പറഞ്ഞു.

മഡിലീൻ ബെത്ത് മക്കാൻ തിരോധാനത്തെക്കുറിച്ച് ജൂലിയ വെൻഡൽ അറിഞ്ഞിരുന്നില്ല. വളർന്നപ്പോൾ, തന്നെ സംരക്ഷിക്കുന്നവരോടു കുട്ടിക്കാലത്തെക്കുറിച്ചു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ മുതലാണു താനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാവധാനം വെളിപ്പെട്ടുവരുന്നത്. മഡിലീനെക്കുറിച്ചുള്ള അന്വേഷണം താൻ തുടർന്നെന്നും അന്നത്തെ പെൺകുട്ടിക്ക് എന്താണു സംഭവിച്ചതെന്നു കണ്ടെത്തിയെന്നും ജൂലിയ വെളിപ്പെടുത്തുന്നു. വർഷങ്ങൾക്കു ശേഷം വിട്ടുപോയ കണ്ണികളെ കണ്ടെത്തി; ഇനിയതു വിളക്കിച്ചേർക്കണം, അതാണു ജീവിതാഗ്രഹമെന്നും ജൂലിയ പറയുന്നു.

Aishwarya
Next Story
Share it