Begin typing your search...

യൂസേഴ്‌സ് ഫീ വർധനയിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണം -ഒ.ഐ.സി.സി

യൂസേഴ്‌സ് ഫീ വർധനയിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണം -ഒ.ഐ.സി.സി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം എയർപോർട്ട് യൂസേഴ്‌സ് ഫീ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെട്ട് പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അഭ്യർഥിച്ചു. കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ളവരും തമിഴ്നാട്ടിൽനിന്നും കന്യാകുമാരി, നാഗർകോവിൽ, തിരുന്നൽവേലി എന്നിവിടങ്ങളിൽ നിന്നുള്ളവരുമായ പ്രവാസികളുടെ ഏക ആശ്രയമാണ് തിരുവനന്തപുരം എയർപോർട്ട്. നിലവിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നും നേരിട്ടുള്ള വിമാന സർവിസുകൾ ഇല്ലാത്തതിനാൽ മറ്റ് രാജ്യങ്ങൾ വഴി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്നതിനാൽ ഭീമമായ ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. അതോടൊപ്പം യൂസേഴ്സ് ഫീ വർധനകൂടി വരുന്നത് പ്രവാസികൾക്ക് വലിയ ബാധ്യതയായി മാറുമെന്നും ബിജു കല്ലുമല പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തര സർവിസുകൾക്കും ചാർജ് വർധന ബാധകമായതിനാൽ ഇന്ത്യയിലെ ഇതര എയർപോർട്ടുകൾ വഴി കണക്ഷൻ വിമാനങ്ങളിൽ തിരുവനന്തപുരത്ത് എത്തുന്നവരെയും ഇത് ബാധിക്കും. ഈ വിഷയത്തിൽ അടിയന്തരമായി കേരളം സർക്കാറും കേരളത്തിൽ നിന്നുമുള്ള എം.പിമാരും ഇടപെടണമെന്നും കേന്ദ്ര സർക്കാറിലും എയർപോർട്ട് അതോറിറ്റിയിലും ശക്തമായ സമ്മർദം ചെലുത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി, നോർക്ക, കേരളത്തിൽനിന്നുള്ള എം.പിമാർ എന്നിവർക്ക് നിവേദനം നൽകുമെന്നും ബിജു കല്ലുമല അറിയിച്ചു.

WEB DESK
Next Story
Share it