Begin typing your search...

ഫുജി സന്ദർശനത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജപ്പാൻ

ഫുജി സന്ദർശനത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജപ്പാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫുജി സന്ദർശനത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജപ്പാൻ. ഇനി മുതൽ ഓരോ ദിവസവും നിശ്ചിത എണ്ണം സഞ്ചാരികളെ മാത്രമേ പർവതത്തിലേക്ക് കയറ്റിവിടുകയുള്ളു. അതോടൊപ്പം പർവതത്തിലേക്ക് പ്രവേശിക്കാൻ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. അമിതമായ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഈ നടപടികളെന്ന് ജപ്പാനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സഞ്ചാരികൾ ഫുജിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പർവാതാരോഹണത്തിനിടെ പരിക്കേൽക്കുന്നതും നിത്യ സംഭവമായതോടെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടൽ. ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന സീസണിലാണ് നിയന്ത്രണങ്ങൾ നിലവിൽ വരുക.

പുതുതായി ഏർപ്പെടുത്തിയ ഫീസിലൂടെ ലഭിക്കുന്ന വരുമാനം ഹൈക്കിങ് ട്രയലുകൾ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനുമാണ് ഉപയോഗിക്കുകയെന്ന് സർക്കാർ പ്രതിനിധികൾ വ്യക്തമാക്കി. ഫുജിയിൽ സഞ്ചാരികൾക്ക് നിൽക്കാനായി ഷെൽട്ടറുകളും സ്ഥാപിക്കും. പുതിയ നിയന്ത്രണങ്ങളെ ജപ്പാനിലെ പരിസ്ഥിതി സംഘടനകളും സേവ് ഫുജി മൂവ്മെന്റുകളും സ്വാഗതം ചെയ്തു.

2023 ൽ മാത്രം 221,322 സഞ്ചാരികൾ ഫുജി കയറാനെത്തിയിരുന്നു. ശാസ്ത്രീയമല്ലാത്ത പർവതാരോഹണം കാരണം പലർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിൽ പകുതിയിലേറെ പേരും എത്തിയ യോഷിദ ട്രയലിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുള്ളത്.

WEB DESK
Next Story
Share it