Begin typing your search...

ഒരുപാട് ആൺകുട്ടികളുമായി ഡേറ്റ് ചെയ്തിട്ടുണ്ട്...; എന്നാൽ, മതിയാസിൽ ഞാനൊരു ആണിനെ കണ്ടു: തപ്സി പന്നു

ഒരുപാട് ആൺകുട്ടികളുമായി ഡേറ്റ് ചെയ്തിട്ടുണ്ട്...; എന്നാൽ, മതിയാസിൽ ഞാനൊരു ആണിനെ കണ്ടു: തപ്സി പന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ തപ്സി പന്നു അടുത്തിടെയാണ് വിവാഹിതയായത്. പൊതുവെ ബോളിവുഡ് താരങ്ങളുടെ വിവാഹം മീഡിയകളിൽ വലിയ ചർച്ചയാകാറുണ്ടെങ്കിലും തപ്സി ഇതിന് അവസരം കൊടുത്തില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രഹസ്യമായാണ് വിവാഹം നടന്നത്. മുൻ ബാഡ്മിന്‍റൺ താരം മതിയാസ് ബോയിനെയാണ് തപ്സി വിവാഹം ചെയ്തത്. ഇരുവരും ഏറെനാളായി ഡേറ്റിംഗിലായിരുന്നു.

ഇപ്പോഴിതാ ഒരഭിമുഖത്തിൽ പ്രണയകാലത്തെ ഓർത്തെടുക്കുകയാണ് തപ്സി:

"എന്‍റെ ഈ പ്രണയം ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ല. ഒരുപാട് തവണ താൻ ഇത് ശരിയാകുമോ എന്ന് ടെസ്റ്റ് ചെയ്തു. ഇത് പ്രാക്ടിക്കലാകുമോ എന്ന് ടെസ്റ്റ് ചെയ്തു. ഈ ബന്ധത്തിന്‍റെ സാധ്യത എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. എനിക്ക് തീർച്ചയായും അദ്ദേഹത്തോട് അടുപ്പവും ബഹുമാനവും ഉണ്ടായിരുന്നു. ഒരു മാസം കൊണ്ടോ മറ്റോ ഉണ്ടായ ബന്ധമല്ല ഇത്. എന്‍റെ മുൻ കാമുകൻമാരിൽ നിന്നു മതിയാസ് ബോ വ്യത്യസ്തനാണ്.

മതിയാസിനിൽ എനിക്ക് സുരക്ഷിതത്വം തോന്നി. പക്വതയുണ്ടെന്ന് മനസിലാക്കി. മതിയാസ് ഒരു കായിക താരമാണെന്നതും എനിക്ക് പകുതി ഇംപ്രഷൻ വരാൻ കാരണമായി. കടുത്ത സമ്മർദ്ദത്തിലും അതൊന്നും ബാധിക്കാതെ രാജ്യത്തിന് വേണ്ടി കളിക്കുന്ന കായിക താരങ്ങളോട് എനിക്ക് എപ്പോഴും മതിപ്പ് തോന്നിയിട്ടുണ്ട്. ഇദ്ദേഹത്തെ കണ്ടപ്പോൾ ഒരു പുരുഷനെ കണ്ടെന്ന് തോന്നി. അദ്ദേഹത്തിന് മുമ്പ് ഒരുപാട് ആൺകുട്ടികളെ ഡേറ്റ് ചെയ്തിട്ടുണ്ട്. അവസാനം ഇവരെ പോലെയല്ലാത്ത ഒരാളെ എനിക്ക് കണ്ടെത്താൻ സാധിച്ചു- തപ്സി പന്നു പറഞ്ഞു

WEB DESK
Next Story
Share it