Begin typing your search...

അത് ഒഫീഷ്യൽ ട്രയിലറല്ല, വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്; ആടുജീവിതം വീഡിയോ പ്രചരിക്കുന്നതിൽ വിഷമമുണ്ടെന്ന് ബ്ലസി

അത് ഒഫീഷ്യൽ ട്രയിലറല്ല, വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്; ആടുജീവിതം വീഡിയോ പ്രചരിക്കുന്നതിൽ വിഷമമുണ്ടെന്ന് ബ്ലസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആടുജീവിതത്തിൻറെ ട്രയിലറെന്ന പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതികരണവുമായി സംവിധായകൻ ബ്ലസി. പ്രചരിക്കുന്നത് ഒഫീഷ്യൽ ട്രയിലർ അല്ലെന്നും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ബ്ലസി ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. ട്രയിലറെന്നു പറഞ്ഞാൽ ഒരു മിനിറ്റിലോ ഒന്നര മിനിറ്റിലോ ഒതുങ്ങുന്നതാണ്. എന്നാൽ പ്രചരിക്കുന്ന വീഡിയോ മൂന്നര മിനിറ്റോളമുണ്ടെന്നും ബ്ലസി കൂട്ടിച്ചേർത്തു.

ഇന്നലെ വൈകിട്ട് മുതലാണ് ആടുജീവിതത്തിൻറെ ട്രയിലറെന്ന പേരിൽ വീഡിയോ ലീക്കായത് .കുറച്ചു സമയം കഴിഞ്ഞപ്പോൾ നായകൻ പൃഥ്വിരാജ് തന്നെ ഈ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയും ചെയ്തു. ട്രയിലർ റിലീസ് മനഃപൂർവമല്ലെന്നും ഈ രീതിയല്ലായിരുന്നു ട്രയിലർ റിലീസ് ആവേണ്ടിയിരുന്നതെന്നും പൃഥി പറഞ്ഞിരുന്നു. യുട്യൂബിൽ പ്രത്യക്ഷപ്പെട്ട ട്രയിലർ ഒഫീഷ്യൽ അല്ലെന്ന് ആടുജീവിതത്തിൻറെ എഴുത്തുകാരൻ ബെന്യാമിനും വ്യക്തമാക്കിയിരുന്നു. ''യു ടൂബിൽ വന്നിട്ടുള്ള ആടുജീവിതം trailer ഒഫീഷ്യൽ അല്ല എന്ന് സംവിധായകൻ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേൾഡ് മാർക്കറ്റിനു വേണ്ടി / ഫെസ്റ്റിവൽസിനു വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള deadline എന്ന ഓൺലൈൻ മാഗസിൽ വന്നതാണ്. പടത്തിന്റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് official trailer വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക.'' എന്നാണ് ബെന്യാമിൻ കുറിച്ചത്.

ബ്ലസിയുടെ വാക്കുകൾ

ആടുജീവിതത്തിൻറെ ട്രയിലർ അൺ ഒഫീഷ്യലി ഇന്നലെ വൈകിട്ട് മുതൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. കാലിഫോർണിയയിലുള്ള 'ഡെഡ് ലൈൻ' എന്ന മാഗസിനിലാണ് ഇത് ആദ്യമായിട്ട് വന്നതെന്ന് മനസിലാക്കുന്നത്. ഈ ട്രയിലർ മൂന്നു മിനിറ്റോളമുള്ള കണ്ടൻറാണ്. ഒരു ട്രയിലർ എന്ന രീതിയിൽ അതിനെ ട്രീറ്റ് ചെയ്യാൻ പറ്റത്തില്ല. കാരണം പ്രോപ്പർ ഗ്രേഡിംഗ് നടന്നിട്ടില്ല. ബിസിനസ് പർപ്പസിനായിട്ട് ഫെസ്റ്റിവലുകൾക്കും വേൾഡ് റിലീസിനും വേണ്ടിയുള്ള ഏജൻറ്‌സിനു കാണിക്കാൻ വേണ്ടിയിട്ടുള്ളതാണ്. ട്രയിലറെന്നു പറഞ്ഞാൽ ഒരു മിനിറ്റിലോ ഒന്നര മിനിറ്റിലോ ഒതുങ്ങുന്നതാണ്. എന്നാൽ പ്രചരിക്കുന്ന വീഡിയോ മൂന്നര മിനിറ്റോളമുണ്ട്. അതങ്ങനെ പ്രചരിക്കുന്നതിൽ അതിയായ വിഷമുണ്ട്. ഒഫീഷ്യൽ ട്രയിലറല്ല, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ആ ഒരു ഘട്ടത്തിൽ ഇത്തരമൊരു പ്രതിസന്ധി വന്നതിൻറെ മാനസികമായ പ്രയാസത്തിലാണ്.

മലയാളികൾ ഏറ്റവും കൂടുതൽ വായിച്ച നോവലുകളിലൊന്നാണ് ബെന്യാമിന്റെ ആടുജീവിതം. നോവൽ സിനിമയാകുന്നു എന്ന വാർത്ത കേട്ടപ്പോൾ മുതൽ ആരായിരിക്കും നജീബിനെ അവതരിപ്പിക്കുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. ഒരു പാട് താരങ്ങളെ പരിഗണിച്ച ശേഷമാണ് ഒടുവിൽ പൃഥ്വിയിലേക്കെത്തിയത്. അമല പോളാണ് നായിക. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്‌കാരവും 2015-ലെ പത്മപ്രഭാ പുരസ്‌കാരവും നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും ആടുജീവിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Aishwarya
Next Story
Share it