Begin typing your search...

'ഒമ്പതാം ക്ലാസിൽ ബാറിൽ ജോലിക്കു പോയി, ഛർദ്ദി കോരിയാൽ 10 രൂപ കിട്ടും'; അനുഭവം പറഞ്ഞ് ബിഗ് ബോസ് ഹൗസിൽ ജിന്റോ

ഒമ്പതാം ക്ലാസിൽ ബാറിൽ ജോലിക്കു പോയി, ഛർദ്ദി കോരിയാൽ 10 രൂപ കിട്ടും; അനുഭവം പറഞ്ഞ് ബിഗ് ബോസ് ഹൗസിൽ ജിന്റോ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എല്ലാ ബിഗ് ബോസിലും മത്സരാർത്ഥികളുടെ ജീവിത കഥകളും ഓർമകളും കഠിനകാലങ്ങളും പങ്കുവയ്ക്കുന്ന സെഗ്മെന്റണ്ട്. ആറാം സീസണിലും ഓർമകൾ എന്ന പേരോടെ ബിഗ് ബോസ് ആ സെഗ്മെന്റ് ആരംഭിച്ചു. സെഗ്മെന്റിൽ ആദ്യമായി തന്റെ ജീവിതകഥ പങ്കുവച്ചത് സെലിബ്രിറ്റി ട്രെയിനറായ ജിന്റോ ആയിരുന്നു. അവതാരകനായി എത്തിയത് സിജോയും.

ജിന്റോ തന്റെ ഇന്നത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞാണ് ഇന്നലെകളിലേക്ക് പോയത്. ഇന്ന് താനൊരു സെലിബ്രിറ്റി പേഴ്സണൽ ട്രെയിനറും ഇന്റർനാഷണൽ ബോഡി ബിൽഡറും നിരവധി അവാർഡുകൾ നേടിയ വ്യക്തിയുമാണ്. എന്നാൽ ഇതൊന്നും അല്ലാത്ത, ദാരിദ്ര്യത്തിന്റെ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു എന്നാണ് ജിന്റോ പറഞ്ഞത്.

'എന്റെ അപ്പൻ കൂലിപ്പണിക്കാരനായിരുന്നു. അമ്മയും എന്തെങ്കിലുമൊക്കെ പണിക്കു പോയിരുന്നു. ഞങ്ങൾ മൂന്ന് മക്കളാണ്. ഞാനാണ് മൂത്തയാൾ. ആറാം ക്ലാസ് മുതൽ എന്ത് ജോലി ചെയ്യാൻ പറ്റും എന്നതായിരുന്നു എന്റെ ചിന്ത. ലൂബിക്ക ഉപ്പിലിട്ട് വിറ്റും പള്ളിപ്പറമ്പിലെ കപ്പലണ്ടി വിറ്റും നോക്കി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ടുമാസത്തെ അവധിക്കാലത്ത് തൃശൂരിലെ ഒരു ബാറിൽ ജോലിക്കു കയറി. പാത്രം കഴുകലായിരുന്നു ജോലി. ആളുകൾ ഛർദ്ദിച്ചതു കോരിയാൽ പത്തുരൂപ കിട്ടും. അന്ന് പത്തുപേർ ഛർദ്ദിക്കാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. കാരണം നൂറുരൂപ കിട്ടുമല്ലോ. ഒരറപ്പും ഇല്ലാതെ ഞാൻ ആ ജോലി ചെയ്തിട്ടുണ്ട്. വീട്ടിൽ വന്ന് അമ്മയോട് മാത്രം ഇക്കാര്യങ്ങൾ പറയുമ്പോൾ അമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചിട്ടുണ്ട്. പക്ഷെ ജീവിതത്തിൽ വളരണം എന്നാഗ്രഹിച്ച ആളാണ് ഞാൻ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കരാട്ടെ ക്ലാസിൽ പോയിരുന്നു. രണ്ട് മാസം ഫീസ് കൊടുക്കുമ്പോൾ പിന്നെ പോകാൻ പറ്റില്ല. അവിടെ ഉള്ളൊരു ഓഡിറ്റോറിയത്തിൽ അടിച്ച് വാരും. അങ്ങനെ സാറ് വന്ന് പഠിപ്പിക്കും. ഒമ്പതാം ക്ലാസിൽ വച്ച് ബ്ലാക് ബെൽറ്റ് എടുത്തു.'

ജിന്റോയുടെ ജീവിത കഥ കേട്ടിരുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. ജീവിതത്തിലെ ഏറ്റവും വലിയ ശക്തി തന്റെ അമ്മയാണെന്ന് ജിന്റോ പറഞ്ഞു.

'നിങ്ങൾ എന്നോട് ചോദിച്ചില്ലേ നോമിനേഷനിൽ വന്നപ്പോൾ എന്തിനാണ് അങ്ങനെ പ്രതികരിച്ചത് എന്ന്. അമ്മ എല്ലാ ദിവസവും ബിഗ് ബോസ് കാണും. ശ്വാസകോശത്തിൽ അസുഖം ഉള്ള ആളാണ് അമ്മ. ഡോക്ടർമാർ പറഞ്ഞത് കൂടുതൽ ചികിത്സകൾ വേണ്ട, ഗുളിക കൊടുത്താൽ മതി എന്നാണെന്നാ. അമ്മ പെട്ടെന്ന് മരിക്കുമെന്ന്. പക്ഷേ എനിക്കത് പറ്റില്ല.

അമ്മയ്ക്ക് വേണ്ടി ഒരുമാസം ചെലവാക്കുന്ന കാശിന് കണക്കില്ല. ഞങ്ങളെ അങ്ങനെ നോക്കിയതാണ് അമ്മ. അപ്പോൾ അമ്മ കാണും നോമിനേഷൻ. അതാണ് അങ്ങനെ പ്രതികരിച്ചത്. അല്ലാതെ ഞാൻ കേറിപ്പോരില്ല എന്ന് വിചാരിച്ചിട്ടല്ല.'

നോമിനേഷനിൽ വന്നപ്പോൾ ദേഷ്യത്തോടെയായിരുന്നു ജിന്റോയുടെ പ്രതികരണം. ബിഗ് ബോസ് ഹൗസിൽ നല്ല ചായ കിട്ടിയില്ലെന്നും പറഞ്ഞ് വഴക്കുണ്ടാക്കാൻ ശ്രമിച്ച ജിന്റോ സ്‌ക്രീൻസ്പേസിന് വേണ്ടി ബഹളം വയ്ക്കുന്നുവെന്നായിരുന്നു അന്ന് മറ്റ് മത്സരാർത്ഥികൾ പറഞ്ഞത്.

WEB DESK
Next Story
Share it