Begin typing your search...

'എനിക്ക് ഭയങ്കര എനർജി ആയിരിക്കും'; പൂർണ ചന്ദ്രനും തന്റെ മനസും തമ്മിൽ ബന്ധമുണ്ട്: അമല പോൾ

എനിക്ക് ഭയങ്കര എനർജി ആയിരിക്കും; പൂർണ ചന്ദ്രനും തന്റെ മനസും തമ്മിൽ ബന്ധമുണ്ട്: അമല പോൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നടി അമല പോളിൻ്റെ ഇൻസ്റ്റ​ഗ്രാം ബയോ മൂൺ ചൈൽഡ് എന്നാണ്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോൾ. ഒരു അഭിമുഖത്തിലാണ് അമല മനസ് തുറന്നത്.

പൂർണ ചന്ദ്രനും തന്റെ മനസും തമ്മിൽ ബന്ധമുണ്ടെന്ന് അമല പറയുന്നു. ആസ്ട്രോളജിക്കലി ഞാൻ നമ്പർ 2 ആണ്. ആ നമ്പറിലുള്ളവർക്ക് ചന്ദ്രനുമായി കണക്ഷൻ ഉണ്ട്. നമ്മുടെ ഇമോഷണൽ സൈക്കിൾ ചന്ദ്രനുമായി കണക്ട് ആണെന്ന് പറയും. പൂർണ ചന്ദ്രനാകുമ്പോൾ എനിക്ക് ഭയങ്കര എനർജി ആയിരിക്കും. മൂൺ കുറഞ്ഞ് വരുമ്പോൾ എനിക്ക് റെസ്റ്റ് ചെയ്യണം. ന്യൂ മൂൺ സമയത്തായിരുന്നു എന്റെ ആർത്തവം. ന്യൂ മൂൺ സമയത്ത് മെൻസ്ട്രേറ്റ് ചെയ്യുന്നതാണ് ആരോ​ഗ്യകരം. പണ്ട് കാലത്ത് എല്ലാ സ്ത്രീകളും ഒരുമിച്ച് മെൻസ്ട്രേറ്റ് ചെയ്യും. ഫുൾ മൂൺ സമയത്ത് എല്ലാവരും സെലിബ്രേറ്റ് ചെയ്യും.

ചന്ദ്രനും എന്റെ മൂഡും തമ്മിൽ വളരെ കണക്ട്ഡ് ആണെന്ന് എനിക്ക് തോന്നാൻ തുടങ്ങി. അതേക്കുറിച്ച് വായിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് താൽപര്യം തോന്നിയെന്നും അമല പോൾ വ്യക്തമാക്കി. അമലയുടെ അഭിപ്രായം ഇതിനകം ചർച്ചയായിട്ടുണ്ട്. നടി ലെനയെ പോലെയാണ് അമലയും ചിന്തിക്കുന്നതെന്ന് കമന്റുകൾ വരുന്നു. അടുത്തിടെ ആത്മീയതയെക്കുറിച്ച് ലെന നടത്തിയ പ്രസ്താവനകൾ ചർച്ചയായിരുന്നു. അതേസമയം അഭിമുഖത്തിൽ അമല പോൾ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

അടുത്തിടെ വ്യക്തിപരമായ ഒരു കാര്യത്തെക്കുറിച്ച് പത്ര സമ്മേളനത്തിൽ ചോദ്യം വന്നപ്പോൾ പക്വതയോടെ മറുപടി നൽകാൻ കഴിഞ്ഞതിനെക്കുറിച്ച് അമല സംസാരിച്ചു. ജീവിതം നമ്മളെ ഒരുപാട് പഠിക്കും. പ്രായവും അനുഭവങ്ങളും നമ്മളെ ഒരുപാട് പഠിപ്പിക്കും. പണ്ടൊക്കെ ഞാൻ‌ ഭയങ്കരമായി റെബലിയസ് ആയി ഉത്തരങ്ങൾ പറഞ്ഞിട്ടുണ്ടാകാം. കുറച്ച് കഴിയുമ്പോൾ നമ്മുടെ എനർജി എവിടെ എത്രത്തോളം ചെലവാക്കണമെന്ന് വ്യക്തമായ ധാരണ വരുമെന്നും അമല പോൾ വ്യക്തമാക്കി. പുതിയ ചിത്രം ആടുജീവിതത്തിൽ നായികയായതിനെക്കുറിച്ചും അമല സംസാരിച്ചു.

ബ്ലെസിയേട്ടൻ വിളിച്ചു. ഞാൻ ആടുജീവിതം വായിച്ചിരുന്നില്ല. കൊച്ചിയിൽ നിന്നും ഡൽഹിയിലേക്കുള്ള മൂന്ന് മണിക്കൂർ ഫ്ലെെറ്റ് യാത്രയിലാണ് ഈ പുസ്തകം വായിക്കുന്നത്. പക്ഷെ സൈനുവിനെക്കുറിച്ച് എനിക്കതിൽ നിന്നും ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല. ബ്ലെസിയേട്ടനോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ നരേറ്റീവിലുള്ള ഇവരുടെ ജീവിതം വളരെ മനോഹരമായി തോന്നി. ബ്ലെസിയേട്ടനായിരുന്നു എന്റെ റെഫറൻസ്. വളരെ ആഴത്തിൽ കഥാപാത്രം പഠിപ്പിച്ച് തരുമെന്നും അമല പോൾ വ്യക്തമാക്കി.

WEB DESK
Next Story
Share it