Begin typing your search...

നൈറ്റ് ക്ലബുകളിൽ മദ്യപിച്ചു, വൈൽഡ് ഗേൾ ആണെന്ന പ്രതിച്ഛായ വന്നു; നടി മധു

നൈറ്റ് ക്ലബുകളിൽ മദ്യപിച്ചു, വൈൽഡ് ഗേൾ ആണെന്ന പ്രതിച്ഛായ വന്നു; നടി മധു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെന്നിന്ത്യൻ സിനിമാ രംഗത്ത് സെൻസേഷനായി മാറാൻ കഴിഞ്ഞ നടിയാണ് മധു. തുടരെ ഹിറ്റ് സിനിമകൾ ലഭിച്ച മധു ഭാഗ്യനായികയായും അറിയപ്പെട്ടു. റോജ, ജെന്റിൽമാൻ തുടങ്ങി റോജ അഭിനയിച്ച സിനിമകളെല്ലാം തുടരെ ഹിറ്റായി. വിവാഹ ശേഷമാണ് മധു അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തത്.

2008 ലാണ് മധു അഭിനയ രംഗത്തേത്ത് തിരിച്ചെത്തുന്നത്. ഇന്ന് സിനിമകളിൽ മധു സജീവമാണ്. ചെറു പ്രായത്തിൽ അമ്മ മരിച്ച മധു അച്ഛന്റെ സംരക്ഷണയിലാണ് വളർന്നത്. ഇപ്പോഴിതാ സിനിമാ രംഗത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മധു. അമ്മ മരിച്ചെങ്കിലും അമ്മയുടെ കരുതൽ തനിക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നെന്ന് മധു പറയുന്നു. ഇതിന് ഉദാഹരണവും മധു ചൂണ്ടിക്കാട്ടി.

മദ്യപിച്ചാൽ സിനിമാ സൗഹൃദ വലയങ്ങളിൽ സ്വീകാര്യത ലഭിക്കുമെന്ന് ഞാൻ കരുതി. കൂൾ ആയി തോന്നാൻ വേണ്ടി ഞാൻ മദ്യപിച്ചു. ചെറുപ്പക്കാരിയായ, പ്രതിരോധിക്കാൻ പറ്റാത്ത ഞാൻ അപകടത്തിൽ പെട്ടേനെ. പക്ഷെ ഇന്ന് വരെയും മോശമായ ഒരു അനുഭവും എനിക്കുണ്ടായിട്ടില്ല. ഞാനെന്തൊക്കെ സ്വപ്നം കണ്ടോ അതെല്ലാം സാധിച്ചു.

ഒന്നും അറിയാതെയാണ് ജീവിതത്തിൽ എനിക്കെല്ലാം ലഭിച്ചത്. അതിന് കാരണം മരിച്ച് പോയ അമ്മയുടെ സാന്നിധ്യമുള്ളതാണ്. ഞാൻ ഗോഡ്‌സ് ചൈൽഡ് ആണ്. എന്നെയൊരാൾ മുകളിൽ നിന്ന് സംരക്ഷിക്കുന്നു. വീണ്ടും അഭിനയിക്കണമെന്ന് എനിക്ക് തോന്നി. പിആർ ഇല്ലാതിരുന്നിട്ടും വീണ്ടും അഭിനയിക്കാനായി. എല്ലാ സ്വപ്നവും സാക്ഷാത്കരിക്കപ്പെട്ടതെന്ന് മധു വ്യക്തമാക്കി. താൻ മദ്യപിക്കുന്ന കാര്യം മറച്ച് വെച്ചിട്ടില്ലെന്നും മധു പറയുന്നു.

അക്കാലത്ത് സിനിമാ താരങ്ങൾ മദ്യപിക്കും. പക്ഷെ സ്വകാര്യമായിട്ടായിരുന്നു. പുറത്തേക്ക് വരുമ്പോൾ സാരി ധരിച്ച് അമ്മയ്‌ക്കൊപ്പമായിരുന്നു. നായികമാർക്ക് ഒരു ഇമേജുണ്ടായിരുന്നു. പക്ഷെ ഞാൻ ചിന്തിച്ചത്, ചെറുപ്പമാണ്, നെറ്റ് ക്ലബിൽ പോകണം, ബെഡ് റൂമിലിരുന്ന് മദ്യപിക്കാതെ സംഗീതം കേട്ട് കുടിക്കണം എന്നാണ്. മുംബൈയിലെ നൈറ്റ് ക്ലബുകളിൽ പോയി ഞാൻ മദ്യപിച്ചു. ഡാൻസ് ചെയ്തു. ആളുകൾ കാണുന്നുണ്ടെന്നത് കാര്യമാക്കിയില്ല.

പൊതുജനത്തിനിടയിൽ താനൊരു വൈൽഡ് ഗേൾ ആണെന്ന പ്രതിച്ഛായ വന്നു. പക്ഷെ ഞാൻ സത്യസന്ധമായി ജീവിച്ചു. ഇന്ന് താൻ മദ്യപിക്കാറില്ലെന്നും മധു വ്യക്തമാക്കി. കരിയറിലെ തിളക്കമേറിയ കാലത്ത് തനിക്ക് അഹങ്കാരം ഉണ്ടായിരുന്നെന്നും മധു തുറന്ന് പറഞ്ഞു. ഞാനെന്ന ഭാവം വന്നു. അഭിമുഖങ്ങൾ നൽകിയില്ല. പിന്നീട് തന്റെ പിഴവുകൾ തിരിച്ചറിഞ്ഞ് തിരുത്ത് വരുത്തിയെന്നും മധു വ്യക്തമാക്കി.

WEB DESK
Next Story
Share it