Begin typing your search...

ആടിനേയും പ്രാവിനേയും മോഷ്ടിച്ചെന്ന് ആരോപണം; ദളിത് യുവാക്കളെ തലകീഴായി കെട്ടിയിട്ട് മർദിച്ചു

ആടിനേയും പ്രാവിനേയും മോഷ്ടിച്ചെന്ന് ആരോപണം; ദളിത് യുവാക്കളെ തലകീഴായി കെട്ടിയിട്ട് മർദിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആടിനേയും പ്രാവിനേയും മോഷ്ടിച്ചു എന്ന് ആരോപിച്ച് ദളിത് വിഭാഗത്തിൽ പെട്ട നാല് യുവാക്കളെ തലകീഴായി കെട്ടിയിട്ട് മർദിച്ചു.ആറ് പേർ ചേർന്നാണ് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി യുവാക്കളെ മർദിച്ചത്. സംഭവത്തില്‍ 6 പേരില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. ഞായറാഴ്ചയാണ് അതിക്രമത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവം വിവാദമായതിന് പിന്നാലെ ശ്രീറാംപൂര്‍ താലൂക്കിലെ ഹരാഗാവില്‍ ഞായറാഴ്ച കടകള്‍ അടക്കം അടച്ച് പ്രതിഷേധിച്ചിരുന്നു. ഓഗസ്റ്റ് 25നായിരുന്നു അതിക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മര്‍ദമേറ്റവര്‍ ഇരുപത് വയസ് പ്രായമുള്ളവരാണെന്നാണ് വിവരം. യുവരാജ് ഗലാന്‍ഡേ, മനോജ് ബോഡകേ, പപ്പു പാര്‍ഖേ, ദീപക് ഗെയ്ക്വാദ്, ദുര്‍ഗേഷ് വൈദ്യ, രാജു ബോരാഗ് എന്നിവരാണ് ദളിത് യുവാക്കളെ ആക്രമിച്ചത്. അക്രമികളില്‍ ഒരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

അതിക്രമത്തില്‍ പരിക്കേറ്റ ദളിത് യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകാന്‍ ശ്രമം, എസ് ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളില്‍ ഒരാളെ പിടികൂടിയതായി പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.

ആറംഗ സംഘത്തിലെ അഞ്ച് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വിശദമാക്കി. അതിക്രമം മനുഷ്യത്വത്തിനേറ്റ കളങ്കമെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. ആളുകളില്‍ വെറുപ്പ് വിതച്ചവരാണ് അതിക്രമത്തിന് ഉത്തരവാദികളെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

WEB DESK
Next Story
Share it