അവസാന ദിവസം ദക്ഷിണാഫ്രിക്കയെ വീഴ്ത്തി; അയര്‍ലന്‍ഡിന് ആശ്വാസം

Update: 2024-10-08 06:09 GMT

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ വമ്പൻ ജയവുമായി അയര്‍ലന്‍ഡ്. 69 റണ്‍സിനാണ് പ്രോട്ടീസിനെ അയര്‍ലന്‍ഡ് തകർത്തത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന മികച്ച സ്‌കോറാണ് നേടിത്. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ദക്ഷിണാഫ്രിക്ക 46.1 ഓവറില്‍ 215 റണ്‍സില്‍ പുറത്തായി.

91 റണ്‍സെടുത്ത ജാസന്‍ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. കെയ്ല്‍ വെരെയ്ന്‍ (38), അന്‍ഡില്‍ ഫെലുക്വായോ (23), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (20) എന്നിവരാണ് പൊരുതി നിന്ന മറ്റു താരങ്ങൾ. ദക്ഷിണാഫ്രിക്കക്കായി ലിസാഡ് വില്ല്യംസ് 4 വിക്കറ്റുകള്‍ നേടി. ഒട്‌നെയ്ല്‍ ബാര്‍ട്മന്‍, ആന്‍ഡില്‍ ഫെലുക്വായോ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

അയര്‍ലന്‍ഡിനായി ഗ്രഹാം ഹ്യും, ക്രെയ്ഗ് യങ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീതം നേടി, മാര്‍ക് അഡയര്‍ രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ് 88 റണ്‍സുമായി അയര്‍ലന്‍ഡിനെ മുന്നില്‍ നിന്നു നയിച്ചു. ഹാരി ടെക്ടര്‍ 48 പന്തില്‍ 60 റണ്‍സെടുത്തു. ഓപ്പണര്‍ അന്‍ഡ് ബാല്‍ബിര്‍നിയാകട്ടെ 45 റണ്‍സെടുത്തു തിളങ്ങി.

Tags:    

Similar News